അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ആദിത്യ താക്കറേയും മന്ത്രിസഭയില്‍
മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറില്‍ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ഉദ്ധവ് താക്കറെക്കൊപ്പം ശിവസേന, എൻസിപി, കോൺഗ്രസ്സ് പാർട്ടികളിൽ നിന്നായി രണ്ട് മന്ത്രിമാര്‍ വീതം അധികാരമേറ്റിരുന്നു.
വിദ്യാഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളില്‍ അജിത് പവറിന് പുറമേ എന്‍സിപിയില്‍ നിന്ന് പതിമൂന്ന് പേരും ശിവസേനയില്‍ നിന്ന് 12 പേരും കോണ്‍ഗ്രസില്‍നിന്ന് പത്ത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോകന്‍ ചൗഹാനും മഹാവികാസ് അഘാഡി മന്ത്രിസഭയിലുണ്ട്. അതേസമയം മുന്‍മുഖ്യമന്ത്രി പൃത്വിരാജ് ചൗഹാന്‍ മന്ത്രി സഭയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആകെയുള്ള 36 മന്ത്രിമാരില്‍ 26 പേര്‍ക്കും ക്യാബിനെറ്റ് പദവിയുണ്ട്.
അശോക് ചവാന് പുറമേ കെസി പദ്‌വി, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, സുനില്‍ കഡാര്‍, യശോമതി താക്കൂര്‍, വര്‍ഷ ഗെയക്ക്വാദ്, അസ്‌ലം സെയ്ക്ക്, സതേജ് പാട്ടീല്‍, വിശ്വജിത് കദം എന്നിവര്‍ കോണ്‍ഗ്രസില്‍നിന്നും ധനജ്ഞയ് മുണ്ടെ, നവാബ് മാലിക് തുടങ്ങിയവര്‍ എന്‍സിപിയില്‍ നിന്നും മന്ത്രിസഭയിലെത്തി. ഉപമുഖ്യമന്ത്രി അജിത് പവാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ധനകാര്യ വകുപ്പ് എന്‍സിപിക്കും റവന്യു, പൊതുമരാമത്ത് കോണ്‍ഗ്രസിനും ലഭിച്ചേക്കും.