Monday, April 21, 2025
 
 
⦿ അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ആലോചന ⦿ കെട്ടിടത്തിന് മുകളിൽ ട്രസ് വർക്ക് ചെയ്തെന്ന പേരിൽ നികുതി അടയക്കേണ്ടെന്ന് ഹൈക്കോടതി ⦿ ഛത്തീസ്​ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു ⦿ മാമോദീസ പേര് ചൊല്ലി വിളിക്കും, മോതിരവും സീലും മാറ്റും; പോപ്പിൻ്റെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് രാത്രി നടക്കും ⦿ കുറ്റ്യാടിയിൽ 47 ദിവസം പ്രായമായ കു‍ഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം ⦿ തിരുവനന്തപുരത്ത്‌ 9 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ⦿ ട്രെയിനിനുനേരെ അജ്ഞാതൻ കല്ലെറിഞ്ഞു; നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം ⦿ ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു ⦿ സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു; പവന് 72000 രൂപയ്ക്ക് മേലെയും; വീണ്ടും റെക്കോര്‍ഡ് ⦿ ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ⦿ ‘LDF ഏറ്റെടുത്തത് തകർന്നു കിടന്ന നാടിനെ; നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർഥ്യമായി’; സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ⦿ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ് ⦿ വാംഖഡെയില്‍ ഹൈദരാബാദിനെ 4 വിക്കറ്റിന് വീഴ്ത്തി മുംബൈ ⦿ ഛത്തീസ്​ഗഡിൽ 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു ⦿ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് ഇടിച്ചുകയറി വിദ്യാർഥി മരിച്ചു; നാലുപേർക്ക് പരിക്ക് ⦿ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ⦿ തൃപ്പൂണിത്തറയിൽ ഭക്ഷ്യവിഷബാധ; 12 ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിൽ ⦿ പുലർച്ചെ മൂന്നിനു കഞ്ചാവു ചോദിച്ചു; കാരവനിൽ ലഹരി ഉപയോഗം പതിവ്: ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ് ⦿ ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ നിർദേശം ⦿ വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി ⦿ ‘ഞാൻ എന്നും മുസ്ലിങ്ങൾക്കും അടിച്ചമർത്തപ്പെടുന്നവർക്കും ഒപ്പം, പുതിയ നിയമം മുസ്ലിങ്ങൾക്ക് എതിര്’: വിജയ് ⦿ രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍ ⦿ നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി ⦿ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി; പരാതി വ്യാജമെന്ന് യുവതി ഏഴ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ ⦿ സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ് ⦿ തെങ്കാശിയിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വെച്ച് വച്ച് വെട്ടിക്കൊന്നു; ഇരുകാലുകളും വെട്ടിമാറ്റി ⦿ ചൈനീസ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറണം; എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ കമ്പനികളോട് കേന്ദ്രം ⦿ കൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ⦿ അഭിഭാഷകൻ മനുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് ⦿ ആദ്യ വന്ദേഭാരത്‌ സ്ലീപ്പർ: തിരുവനന്തപുരം– മംഗലാപുരം റൂട്ടിൽ ⦿ ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ ⦿ കരുനാഗപ്പളളി സന്തോഷ് കൊലപാതകം; മുഖ്യപ്രതി അലുവ അതുല്‍ തമിഴ്‌നാട്ടിൽ അറസ്റ്റില്‍ ⦿ ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ⦿ പടക്കം പൊട്ടിച്ചതിനെ ചൊല്ലി വെട്ടുംകുത്തും; രണ്ട് പേർ അറസ്റ്റിൽ ⦿ ഗുഡ് ബാഡ് അഗ്ലി 150 കോടി ക്ലബ്ബിൽ

നെല്ലു സംഭരണം: ഭക്ഷ്യ- കൃഷി മന്ത്രിമാർ യോഗം നടത്തി

15 March 2025 12:40 AM

2024-25 വർഷത്തെ രണ്ടാം വിള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പാടശേഖര സമിതികളുടെയും, പാഡി മാർക്കറ്റിംഗ് ഓഫീസർമാരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം കൃഷി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്നു.


കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം (1800 ഏക്കർ) സംഭരണത്തിലെ വിഷയങ്ങൾ പാടശേഖരസമിതി സംഘടനാപ്രതിനിധികൾ, കർഷക പ്രതിനിധികൾ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ എന്നിവർ വിശദീകരിച്ചു. ആലപ്പുഴ ജില്ലയിൽ നെല്ലിന്റെ ഗുണനിലവാരമനുസരിച്ച് മുൻകാലങ്ങളിൽ ചെറിയതോതിൽ കിഴിവ് കർഷകർ അനുവദിച്ചിരുന്നു. എന്നാൽ കോട്ടയം ജില്ലയിൽ ഈ കിഴിവ് മില്ലുടമകൾ ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാൻ കഴിയില്ല എന്ന നിലപാടാണ് പടശേഖരസമിതി സ്വീകരിച്ചിട്ടുള്ളത്. ആയതിനാൽ കൊയ്ത നെല്ല് സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മന്ത്രിമാർ വിളിച്ചുചേർത്ത യോഗത്തിലും പാടശേഖരസമിതി ഇതേ നിലപാട് ആവർത്തിച്ചു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നും കോട്ടയം ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധം അവസാനിപ്പിക്കണമെന്നും പാടശേഖരസമിതി നേതാക്കളോട് മന്ത്രിമാർ അഭ്യർത്ഥിച്ചു. സപ്ലൈകോ ചെയർമാൻ പി.ബി. നൂഹിനെ പാടശേഖരം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗം ചുമതലപ്പെടുത്തി.


യോഗത്തിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, സപ്ലൈകോ സി.എം.ഡി പി.ബി.നൂഹ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, അഡീഷണൽ സെക്രട്ടറി എ.എസ് പ്രവീൺ, പാഡി മാർക്കറ്റിംഗ് മാനേജർ അനിത, പാടശേഖരസമിതിയെ പ്രതിനിധീകരിച്ച് ബേബി. പി.സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.


2024-25 ൽ ഇതുവരെ 71,239 കർഷകരിൽ നിന്നായി 1.6 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 507.88 കോടി രൂപയിൽ ഫെബ്രുവരി 28 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 362.35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration