Sunday, September 08, 2024
 
 

ജില്ലയിലെ 13 റോഡുകളുടെ നിർമ്മണത്തിന് 49.5 കോടിയുടെ ഭരണാനുമതി

01 March 2024 03:10 PM

ജില്ലയിലെ 13 റോഡുനിർമ്മാണ പദ്ധതികൾക്ക് 49.5കോടി രൂപയുടെ ഭരണാനുമതിയായെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രധാന റോഡുകൾക്കുൾപ്പെടെയാണ് അനുമതിയായത്. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാകും റോഡ് നിർമ്മാണം.


കളമശേരി നിയോജകമണ്ഡലത്തിലെ ഇടപ്പള്ളി – മൂവാറ്റുപുഴ റോഡിനു 1.2 കോടിയും മില്ലുപടി – കാക്കുനി മസ്‌ജിദ്‌ റോഡിനു 60 ലക്ഷവും സെന്റ് ജോസഫ്‌സ് – തൃക്കാക്കര ക്ഷേത്രം – യൂണിവേഴ്‌സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് – യൂണിവേഴ്‌സിറ്റി കോളനി സീപോർട്ട് റോഡ് – യൂണിവേഴ്‌സിറ്റി റിംഗ് റോഡ് – കൈപ്പടമുകൾ എച്ച്എംടി റോഡിനു അഞ്ചുകോടിയും രൂപ വീതം അനുവദിച്ചു.


ആലുവയിലെ ഹെർബർട്ട് റോഡ് റീച്ച് ഒന്നിനു രണ്ടുകോടി രൂപ വിനിയോഗിക്കാനാണ് അനുമതി. ആലുവ, പറവൂർ, കളമശ്ശേരി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പറവൂർ കവല മുതൽ അഞ്ചൽ വരെയുള്ള ആലുവ – പറവൂർ റോഡ് 9 5 കോടി രൂപ ചെലവിൽ നിർമ്മിക്കും. വൈപ്പിനിലെ ചെറായി – പറവൂർ റോഡിനു ഒരു കോടി രൂപയുടെയാണ് ഭരണാനുമതി. പറവൂരിലെ പഴയ എൻഎച്ച് മൂത്തകുന്നം ഫെറി – ഗോതുരുത്ത് ജംഗ്‌ഷൻ (മൂത്തകുന്നം ജംഗ്‌ഷൻ – ഫെറി ഒഴികെ) റോഡിനു 90 ലക്ഷം രൂപ അനുവദിച്ചു.


കുന്നത്തുനാട്ടിലെ പോഞ്ഞാശ്ശേരി – ചിത്രപ്പുഴ (പള്ളിക്കര ജംഗ്‌ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ) റോഡ് നിർമ്മാണത്തിന് 12 കോടിയും പള്ളിക്കര – പഴന്തോട്ടം റോഡിനു4.5 കോടിയും രൂപ വീതം അനുവദിച്ചു ഭരണാനുമതിയായി. കോതമംഗലം മണ്ഡലത്തിലെ ശബരിമല – കൊടൈക്കനാൽ സംസ്ഥാന പാത 44ലെ വെങ്ങല്ലൂർ – ഊന്നുകൽ റോഡിനു 7.5 കോടി രൂപയാണ് ചെലവാക്കുക.


അങ്കമാലിയിലെ വേങ്ങൂർ – നായത്തോട് റോഡിനു മൂന്ന് കോടി രൂപയുടെ അനുമതിയായി. പിറവത്തെ ആഞ്ഞിലിച്ചുവട് – അമ്പലംപടി റോഡിനു രണ്ടുകോടി രൂപ വിനിയോഗിക്കും. കൊച്ചിയിലെ ടൗൺ ഹാൾ റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപയും അനുവദിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration