Sunday, July 13, 2025
 
 
⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

ജില്ലയിലെ 13 റോഡുകളുടെ നിർമ്മണത്തിന് 49.5 കോടിയുടെ ഭരണാനുമതി

01 March 2024 03:10 PM

ജില്ലയിലെ 13 റോഡുനിർമ്മാണ പദ്ധതികൾക്ക് 49.5കോടി രൂപയുടെ ഭരണാനുമതിയായെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രധാന റോഡുകൾക്കുൾപ്പെടെയാണ് അനുമതിയായത്. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാകും റോഡ് നിർമ്മാണം.


കളമശേരി നിയോജകമണ്ഡലത്തിലെ ഇടപ്പള്ളി – മൂവാറ്റുപുഴ റോഡിനു 1.2 കോടിയും മില്ലുപടി – കാക്കുനി മസ്‌ജിദ്‌ റോഡിനു 60 ലക്ഷവും സെന്റ് ജോസഫ്‌സ് – തൃക്കാക്കര ക്ഷേത്രം – യൂണിവേഴ്‌സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് – യൂണിവേഴ്‌സിറ്റി കോളനി സീപോർട്ട് റോഡ് – യൂണിവേഴ്‌സിറ്റി റിംഗ് റോഡ് – കൈപ്പടമുകൾ എച്ച്എംടി റോഡിനു അഞ്ചുകോടിയും രൂപ വീതം അനുവദിച്ചു.


ആലുവയിലെ ഹെർബർട്ട് റോഡ് റീച്ച് ഒന്നിനു രണ്ടുകോടി രൂപ വിനിയോഗിക്കാനാണ് അനുമതി. ആലുവ, പറവൂർ, കളമശ്ശേരി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പറവൂർ കവല മുതൽ അഞ്ചൽ വരെയുള്ള ആലുവ – പറവൂർ റോഡ് 9 5 കോടി രൂപ ചെലവിൽ നിർമ്മിക്കും. വൈപ്പിനിലെ ചെറായി – പറവൂർ റോഡിനു ഒരു കോടി രൂപയുടെയാണ് ഭരണാനുമതി. പറവൂരിലെ പഴയ എൻഎച്ച് മൂത്തകുന്നം ഫെറി – ഗോതുരുത്ത് ജംഗ്‌ഷൻ (മൂത്തകുന്നം ജംഗ്‌ഷൻ – ഫെറി ഒഴികെ) റോഡിനു 90 ലക്ഷം രൂപ അനുവദിച്ചു.


കുന്നത്തുനാട്ടിലെ പോഞ്ഞാശ്ശേരി – ചിത്രപ്പുഴ (പള്ളിക്കര ജംഗ്‌ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ) റോഡ് നിർമ്മാണത്തിന് 12 കോടിയും പള്ളിക്കര – പഴന്തോട്ടം റോഡിനു4.5 കോടിയും രൂപ വീതം അനുവദിച്ചു ഭരണാനുമതിയായി. കോതമംഗലം മണ്ഡലത്തിലെ ശബരിമല – കൊടൈക്കനാൽ സംസ്ഥാന പാത 44ലെ വെങ്ങല്ലൂർ – ഊന്നുകൽ റോഡിനു 7.5 കോടി രൂപയാണ് ചെലവാക്കുക.


അങ്കമാലിയിലെ വേങ്ങൂർ – നായത്തോട് റോഡിനു മൂന്ന് കോടി രൂപയുടെ അനുമതിയായി. പിറവത്തെ ആഞ്ഞിലിച്ചുവട് – അമ്പലംപടി റോഡിനു രണ്ടുകോടി രൂപ വിനിയോഗിക്കും. കൊച്ചിയിലെ ടൗൺ ഹാൾ റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപയും അനുവദിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration