Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

പാചകവാതകവും പ്രകൃതിവാതകവും ഉറപ്പാക്കാൻ സിറ്റിഗ്യാസ്

25 March 2022 11:45 PM


8864 ഗാർഹിക കണക്ഷനുകൾ നൽകി







അടുക്കളയിൽ പാചകവാതകം തീരാതിരിക്കുക എന്നത് ഏതു വീട്ടുകാരുടേയും ആഗ്രഹമാണ്. സിറ്റി ഗ്യാസ് പദ്ധതി ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ്. കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയും കൂറ്റനാട് നിന്നും മംഗളൂരുവിലേക്കും അഞ്ച് നദികൾ പിന്നിട്ട് 450 കിലോമീറ്റർ ദൂരത്തിൽ പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗെയിൽ (GAIL- Gas Authority of India Ltd). ഈ പദ്ധതി ഉപയോഗപ്പെടുത്തി 11 ജില്ലകളിൽ പാചകവാതകം ഉൾപ്പെടെ പ്രകൃതിവാതകം വിതരണം ചെയ്യുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ്. സംസ്ഥാനത്ത് ഇതുവരെ 8864 ഗാർഹിക കണക്ഷനുകൾ നൽകിക്കഴിഞ്ഞു.




അടുക്കളയിൽ പാചകവാതകവും(പിഎൻജി) വാഹനങ്ങളിൽ പ്രകൃതി വാതകവും(സിഎൻജി) ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി 11 ജില്ലകളിൽ 503 കിലോമീറ്റർ ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ശൃംഖല ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ലൈനിലൂടെ പാചകവാതകം ലഭ്യമാകുമ്പോൾ ഇന്ധനചെലവ് 25 ശതമാനം കുറയുമെന്നതാണ് പദ്ധതിയുടെ നേട്ടം.


ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് പ്രകൃതിവാതകം ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് പ്രെട്രോളിയം ആന്റ് നാച്യുറൽ ഗ്യാസ് റെുലേറ്ററി ബോർഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്പനിക്ക് പ്രകൃതിവാതകം നൽകാനായി എല്ലാ ജില്ലകളിലും സംവിധാനം ഗെയിൽ ഒരുക്കിയിട്ടുണ്ട്.




2026ഓടെ വിവിധ ജില്ലകളിലായി 615 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവർത്തികമാക്കുന്നതോടെ 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പ്രകൃതിവാതകം ലഭിക്കും. ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വാതക വിതരണ ഏജൻസിയായി അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് എന്ന കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്.


സാധാരണ ലഭ്യമാകുന്നതിനേക്കാൾ 30 ശതമാനം വിലക്കുറവിൽ വാതക പൈപ്പ്ലൈൻ പ്രകാരം ഗാർഹിക ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ സവിശേഷത. ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് പ്രതിമാസ ബിൽ അടയ്ക്കേണ്ടത്. ദിനംപ്രതി പാചകവാതക, വാഹന ഇന്ധനങ്ങൾക്ക് വിലവർദ്ധിക്കുന്നത് താളംതെറ്റിക്കുന്ന ജീവിതങ്ങൾക്ക് വലിയ കൈതാങ്ങാണ് സിറ്റിഗ്യാസ് പദ്ധതി.









Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration