റൺ മഴ; ഒടുവിൽ ഓസിസ് പടയ്ക്ക് മുന്നിൽ കിവികൾ വീണു
ഏകദിന ലോകകപ്പിൽ ന്യുസിലൻഡിനെ അഞ്ച് റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് കിവിസ് കീഴടങ്ങിയത്. ടോസ് നേടിയ ന്യുസിലൻഡ് ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. തീരുമാനം തെറ്റിപ്പോയെന്ന് മനസിലാകാൻ അധിക സമയം വേണ്ടിവന്നില്ല. ഓസ്ട്രേലിയൻ ഓപ്പണറായി മടങ്ങിയെത്തിയ ട്രാവിസ് ഹെഡും ഒപ്പം ഡേവിഡ് വാർണറും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 175 റൺസ് അടിച്ചെടുത്തു. ഇരുവരെയും പുറത്താക്കി ഗ്ലെൻ ഫിലിപ്പ്സ് ബ്രേയ്ക്ക് ത്രൂ നൽകി. പിന്നീട് ഇടയ്ക്കിടയ്ക്ക് ഓസ്ട്രേലിയൻ ബാറ്റർമാർ പവലയിനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു.
ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ 41ഉം ജോഷ് ഇംഗ്ളീസിന്റെ 38ഉം പാറ്റ് കമ്മിൻസിന്റെ 14 പന്തിലെ 37ഉം മിച്ചൽ മാർഷിന്റെ 36മെല്ലാം ചേർന്നപ്പോൾ ഓസ്ട്രേലിയ മികച്ച സ്കോറിലേക്കെത്തി. 49.2 ഓവറിൽ 10 വിക്കറ്റും നഷ്ടമായപ്പോൾ ഓസ്ട്രേലിയ 388 എന്ന സ്കോറിലെത്തി. 49-ാം ഓവറിൽ മൂന്ന് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട് ഓസ്ട്രേലിയയെ 400 കടത്തിയില്ല.
388 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ചു റണ്‍സകലെ ന്യൂസിലന്‍ഡ് വീഴുകയായിയരുന്നു. 383 റണ്‍സില്‍ കിവീസിന്റെ പോരാട്ടം അവസാനിച്ചു. രചിന് രവീന്ദ്രയുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ന്യൂസിലന്‍ഡിന്റെ മിന്നും പ്രകടനം. അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
89 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 116 റണ്‍സെടുത്ത രവീന്ദ്രയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ നീഷാം 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 58 റണ്‍സെടുത്തു. ഓസീസിനായി സാംപ മൂന്നു വിക്കറ്റെടുത്തു.