മണിപ്പൂരില്‍ കലാപകാരികളും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
മണിപ്പൂരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.
കലാപകാരികളും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരുക്കേറ്റു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മെയ്തെയ് വിഭാഗത്തിന്റെ ഹര്ജിയിന്മേലാണ് നടപടിയുണ്ടായത്. ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറില്‍ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇന്ന് 11 മണിക്ക് സംസ്കാരം നടത്താൻ കുക്കി സംഘടനകള്‍ തീരുമാനിച്ചത് .
മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂര്‍ – ബിഷ്ണുപൂര്‍ അതിര്‍ത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതേതുടര്‍ന്നുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്കാരം മാറ്റിവെച്ചതായി കുക്കി സംഘടനയായ ഐടിഎല്‍എഫ് അറിയിച്ചിട്ടുണ്ട്.ഒമ്ബത് കോള്‍ഡ് സ്റ്റോറേജ് മാത്രമുള്ള ആശുപത്രിയില്‍ പരമ്ബരാഗത രീതിയില്‍ മത്തങ്ങകളും ഐസ് സ്ലാബും ഉപയോഗിച്ചാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.