ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി;ആഗോളതലത്തിൽ മലയാളി യുവാവിന്റെ റിപ്പോർട്ടുകൾക്ക് 2,3,4 സ്ഥാനങ്ങൾ; സമ്മാനമായി ലഭിച്ചത് ഒരു കോടി
ഗൂഗിളിന്റെ സുരക്ഷാ വഴ്ച കണ്ടെത്തിയ മലയാളിയ്‌ക്ക് സമ്മാനമായി ലഭിച്ചത് 1.11 കോടി ഇന്ത്യൻ രൂപ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ എൽ ശ്രീറാമിനാണ് 1,35,979 യുഎസ് ഡോളർ സമ്മാനമായി ലഭിച്ചത്. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം-2022-ൽ 2,3,4 എന്നീ സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. സ്‌ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ട്അപ്പ് നടത്തുകയാണ് ഇദ്ദേഹം. ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലുള്ള സുരക്ഷാ വീഴ്ചകൾ കണ്ടെത്തി മുൻപും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ അത് തിരുത്തുകയും ചെയ്യാറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം
ശ്രീറാമും ഇദ്ദേഹത്തിന്റെ സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളാണ് മത്സരത്തിനായി അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സൈബർ കടന്നുകയറ്റങ്ങളിൽ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയിൽ റജിസ്റ്റർ ചെയ്ത സ്‌ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്.