നവ നാടക ദൗത്യവുമായി ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ
കൊല്ലം: കോവിഡാനന്തര കലാലോകത്തിന് നവദൃശ്യഭാഷയുടെയും ജനകീയ പ്രമേയങ്ങളുടെയും കരുത്തേകാന്‍ പുതിയ നാടകവേദി വരുന്നു. ഏഷ്യയിലെ മികച്ച കാരുണ്യാലയമെന്ന നിലയില്‍ ശ്രദ്ധേയമായ പത്തനാപുരം ഗാന്ധിഭവന്റെ മേല്‍നോട്ടത്തിലാണ് 'തിയേറ്റര്‍ ഇന്ത്യ' എന്ന പുതിയ അരങ്ങിന്റെ പിറവി.
മലയാളത്തിലെ പ്രൊഫഷണല്‍ നാടകവേദിയുടെ പതിവു ശൈലികളില്‍ നിന്നും വഴിമാറി, നവസാങ്കേതികതയുടെ സാദ്ധ്യതകളെ കൂട്ടിയിണക്കി രൂപകല്പന ചെയ്യുന്ന നാടകത്തിന്റെ ശീര്‍ഷകം 'നവോത്ഥാനം' എന്നാണ്. കേരളം മൂല്യങ്ങളെ വീണ്ടെടുത്ത കാലങ്ങളും വര്‍ത്തമാന കാലത്തെ സാധാരണക്കാരുടെ ജീവിതസമസ്യകളും ഹൃദ്യവും ലളിതവുമായി അരങ്ങിലെത്തി ക്കുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം. പൊതുസമൂഹത്തില്‍ നന്മയുടെ ചിന്തയും പ്രവൃത്തിയും സാദ്ധ്യമാക്കുവാന്‍, പുതിയ തലമുറയെക്കൂടി ആകര്‍ഷിക്കുന്ന അന്തര്‍ദ്ദേശീയ ശൈലികളെ കൂടി ഉള്‍ച്ചേര്‍ത്ത് നാടകം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന ആശയമാണ് ഈ ജനകീയ സാംസ്‌കാരിക ദൗത്യത്തിന് പ്രചോദനമേകിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറിയും തിയേറ്റര്‍ ഇന്ത്യയുടെ ചെയര്‍മാനുമായ ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
നാടകവേദിയുടെ വിവിധ ശൈലികളിലും, ദൃശ്യമാധ്യമ, ചലച്ചിത്ര രംഗങ്ങളിലും കാതലായ സംഭാവനകള്‍ നല്‍കിയ സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂര്‍ രംഗഭാഷയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നവോത്ഥാന'ത്തിന്റെ രചനയൊരുക്കുന്നത് മലയാള പ്രൊഫഷണല്‍ നാടകരംഗത്തെ വിഖ്യാതനായ അഡ്വ. മണിലാലാണ്. തോപ്പില്‍ഭാസിയുടെ നാടകങ്ങളിലൂടെ ശ്രദ്ധേയനായ കെ.പി.എ.സി. ലീലാകൃഷ്ണന്‍ പ്രൊഡക്ഷന്‍ മാനേജരായും സുനില്‍ കുടവട്ടൂര്‍ ടെക്‌നിക്കല്‍ അസോസിയേറ്ററായും പി.എസ്. അമല്‍രാജ് പി.ആര്‍.ഒ. ആയും പ്രവര്‍ത്തിക്കുന്ന ഈ നവസംരംഭത്തില്‍ മലയാള നാടക-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അരങ്ങിലും അണിയറയിലുമായി ഒത്തുചേരും.
മള്‍ട്ടിമീഡിയയുടെ അനന്ത സാദ്ധ്യതകളെ നാടകത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന ഈ രംഗഭാഷയില്‍ കഥാപാത്രങ്ങളാകുവാന്‍ പുതുമുഖങ്ങള്‍ക്കുകൂടി 'തിയേറ്റര്‍ ഇന്ത്യ' നല്ല പ്രതിഫലത്തോടെ അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ, പത്തനാപുരം, കൊല്ലം -689695 എന്ന മേല്‍വിലാസത്തിലോ gandhibhavan@gmail.com എന്ന ഇ മെയിലിലേക്കോ ജൂണ്‍ 20 നകം ഫുള്‍സൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം അപേക്ഷകള്‍ സമര്‍പ്പി ക്കാവുന്നതാണ്.
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ഡോ. പുനലൂര്‍ സോമരാജന്‍, പ്രമോദ് പയ്യന്നൂര്‍, അഡ്വ. മണിലാല്‍, പി.എസ്. അമല്‍രാജ്, കെ.പി.എ.സി. ലീലാകൃഷ്ണന്‍, ആയുഷ് ജെ. പ്രതാപ് എന്നിവര്‍ പങ്കെടുത്തു.