കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് പെട്രോള്‍ പമ്പുകൾ തുടങ്ങുന്നു
തിരുവനന്തപുരം:വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്ബുകള്‍ തുടങ്ങുന്നു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്ബുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 8 പമ്ബുകള്‍ ആണ് തുടങ്ങുക എന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്ബുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്ബുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ.എസ് ആര്‍.ടി.സി.യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കും.
ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്ബുകള്‍ നൂറു ദിവസത്തിനകം തുടങ്ങും, ഇതിനുള്ള അനുമതി ലഭിച്ചു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്ബുകള്‍ തുടങ്ങുന്നത്.
മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്ബുകളോടൊപ്പം പെട്രോള്‍ പമ്ബുകളും തുടങ്ങും. കെ.എസ്‌ആര്‍ ടി സി ക്ക് ഇതിനായി സാമ്ബത്തിക ബാധ്യത ഇല്ല, മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നത്.