Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കോവാക്സിന് കോവിഷീല്‍ഡിനേക്കാള്‍ ഇരട്ടിവില; കാരണം ഇതാണ്

10 June 2021 08:01 PM

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന ചുവടുവെപ്പാണ് വാക്സിനേഷന്‍. ഇന്ത്യയില്‍ നിലവില്‍ മൂന്ന് വാക്സിനുകളാണ് ലഭ്യമായിട്ടുള്ളത്. കോവിഷീല്‍ഡ്, സ്പുടിനിക് വി, കോവാക്സിന്‍ എന്നിവയാണ് അവ. ഇതില്‍ കോവാക്സിന്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളത്.

ഒരു ഡോസ് കോവിഷീല്‍ഡിന് പരമാവധി വില 780 രൂപയാണ്. റഷ്യയുടെ സ്പുടിനികിന്‍െറ പരമാവധി വില 1145 രൂപയും. എന്നാല്‍, കോവാക്സിന്‍െറ ഒരു ഡോസിന് പരമാവധി ഈടാക്കുന്ന തുക 1410 രൂപയണ്. 150 രൂപ ജി.എസ്.ടി അടക്കമാണ് ഈ നിരക്ക്.

അതായത് കോവിഷീല്‍ഡിന്‍െറ വിലയുടെ ഇരട്ടി വരും. കൂടാതെ വിദേശത്ത് അമേരിക്കയുടെ ഫൈസറിനേക്കാള്‍ വിലയുമുണ്ട്. ആഗോളതലത്തില്‍ ചെലവേറിയ മൂന്നാമത്തെ വാക്‌സിനും കോവാക്സിന്‍ തന്നെ.

ചെലവേറിയ സാങ്കേതിക വിദ്യയാണ് കോവാക്സിന്‍െറ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നതെന്നും അതാണ് വില വര്‍ധിക്കാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. \'കോവാക്‌സിന്‍െറ സാങ്കേതികവിദ്യ കോവിഷീല്‍ഡില്‍നിന്നും സ്പുട്‌നിക്കില്‍നിന്നും വളരെ വ്യത്യസ്തമാണ്. കോവാക്‌സിന്‍ തയാറാക്കാന്‍ പ്രവര്‍ത്തനരഹിതമായ മുഴുവന്‍ വൈറസും ഉപയോഗിക്കുന്നു. അതിനാല്‍ നൂറുകണക്കിന് ലിറ്റര്‍ വിലയേറിയ സെറം ഇറക്കുമതി ചെയ്യണം.

ബി.‌എസ്‌.എല്‍ ലാബുകള്‍ക്ക് കീഴില്‍ സൂക്ഷിക്കുന്ന ഈ സെറത്തില്‍ വൈറസ് വളരുന്നു. ഇവയെ പ്രവര്‍ത്തനരഹിതമായി നിര്‍ത്തി അതീവ മുന്‍കരുതലുകളോടെയാണ് ഇതിന്‍െറ പ്രവര്‍ത്തനം\' -സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി ഉപദേഷ്ടാവ് രാകേഷ് മിശ്ര പറയുന്നു.

'കോവാക്സിന് കോവിഷീല്‍ഡിന്‍െറ ഇരട്ടി വിലയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, കോവിഷീല്‍ഡിനും സ്പുട്‌നിക്കിനും വ്യത്യസ്ത വില ഈടാക്കുന്നതിന് പിന്നില്‍ വാണിജ്യപരമായ കാരണങ്ങളുണ്ടാകാം. സാങ്കേതികമായി എം‌.ആര്‍.‌എന്‍.‌എ വാക്സിനുകള്‍ ഏറ്റവും എളുപ്പമുള്ളതും നിര്‍മിക്കാന്‍ ചെലവ് കുറഞ്ഞതുമാണ്. വിശാലമായ സൗകര്യവും ആവശ്യമില്ല\' -ഡോ. മിശ്ര കൂട്ടിച്ചേര്‍ത്തു.

എം‌.ആര്‍.‌എന്‍.‌എ വാക്‌സിനുകളാണ് ഫൈസറും മോഡേണയും. ഇവയില്‍ കോവിഡിന് കാരണമാകുന്ന ജീവനുള്ള വൈറസ് ഉപയോഗിക്കുന്നില്ല. പകരം കോവിഡ് വൈറസിന്‍െറ ഉപരിതലത്തില്‍ കാണപ്പെടുന്ന \'സ്പൈക്ക് പ്രോട്ടീന്‍െറ\' നിരുപദ്രവകരമായ ഒരു ഭാഗം നിര്‍മിക്കാന്‍ ശരീര കോശങ്ങളെ പ്രേരിപ്പിക്കുന്നു. ഇതുവഴി രോഗപ്രതിരോധ ശേഷി കൈവരിക്കും.


കോവിഡിന്‍െറ ഏതെങ്കിലും വകഭേദത്തെ വാക്സിന് പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനെ തടയാനുള്ള വാക്സിന്‍ എം.ആര്‍.എന്‍.എ സാങ്കേതിക വിദ്യ വഴി ഉടന്‍ തന്നെ തയാറാക്കാനാകും. എന്നാല്‍, പ്രവര്‍ത്തനരഹിതമായ വൈറസിനെ അടിസ്ഥാനമാക്കിയുള്ള കോവാക്സിന് ഇത്തരത്തിലുള്ള പുനര്‍നിര്‍മാണം ദീര്‍ഘവും ബുദ്ധിമുട്ടേറിയതുമാണ്\' -ഡോ. മിശ്ര പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച കോവിഡ് വാക്സിനുകള്‍ക്ക് ഈടാക്കുന്നതിനേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലോകമെമ്ബാടുമുള്ള വാക്സിനുകളുടെ വിലയെന്ന് വിദഗ്ധര്‍ പറയുന്നു. അസംസ്കൃത വസ്തുക്കള്‍, പാക്കിങ്, പ്ലാന്‍റ് പ്രവര്‍ത്തനവും പരിപാലനവും, ലൈസന്‍സുകള്‍ നേടാനുള്ള ചെലവ്, ഉല്‍‌പ്പന്ന വികസനച്ചെലവ്, ക്ലിനിക്കല്‍ ട്രയലുകള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വാക്സിന്‍െറ വില നിശ്ചയിക്കുന്നത്. അതിന് പുറമെ വിവിധ ടാക്സുകളുമുണ്ട്.

ഒരുപാട് കമ്ബനികളുടെ വാക്സിനുകളാണ് ഇന്ത്യയിലേക്ക് വരാനിരിക്കുന്നത്. ഇതോടെ വില ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration