Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Sports

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു

17 April 2021 11:28 PM

മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. 151 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഹൈദരാബാദ് ഇന്നിംഗ്സ് 19.4 ഓവറില്‍ 137 റണ്‍സിന് അവസാനിച്ചു. 13 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം ഡേവിഡ് വാര്‍ണറും(36) ജോണി ബെയര്‍സ്റ്റോയും(43) ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മുംബൈ ബോളര്‍മാരുടെ കൃത്യതയ്ക്കു മുന്നില്‍ ഹൈദരാബാദ് അടിയറവ് പറയുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി രാഹുല്‍ ചഹാര്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ മൂന്നു വിക്കറ്റു വീതവും ജസ്പ്രിത് ബുംറ ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ പൊരുതി നോക്കിയെങ്കിലും അദ്ദേഹത്തിന് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരബാദ് ബൗളിംഗ് നിരയാണ് മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ വലിയ സ്കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്. നന്നായി പന്തെറിഞ്ഞ അവര്‍ പവര്‍പ്ലേക്ക് ശേഷം മുംബൈയെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഡീ കോക്ക് (40) പൊള്ളാര്‍ഡ്(35) രോഹിത് ശര്‍മ (32) എന്നിവര്‍ മാത്രമാണ് മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പൊള്ളാര്‍ഡ് അവസാന ഓവറില്‍ തുടര്‍ച്ചയായി നേടിയ രണ്ടു സിക്സറുകളാണ് മുംബൈ സ്കോര്‍ 150ല്‍ എത്തിച്ചത്. നന്നായി തുടങ്ങിയിട്ടും മധ്യനിരയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കാതെ പോയതാണ് മത്സരത്തിലും മുംബൈക്ക് തിരിച്ചടിയായത്. ഇന്ന് മുംബൈ മധ്യനിരയില്‍ പൊള്ളാര്‍ഡ് ഒഴികെ മറ്റാര്‍ക്കും ഉത്തരവാദിത്തത്തോടെ കളിക്കാന്‍ കഴിഞ്ഞില്ല.

മുബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീ കോക്കും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേ ഓവറുകളില്‍ ഹൈദരാബാദ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍പ്ലേക്ക് ശേഷം ബൗളിങ് മാറ്റവുമായി വന്ന ഡേവിഡ് വാര്‍ണര്‍ വിജയ് ശങ്കറിനെ പന്തേല്‍പ്പിച്ചു. തന്‍്റെ ക്യാപ്റ്റന് തന്നിലുള്ള വിശ്വാസം കാത്ത ശങ്കര്‍ തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ശങ്കര്‍ അപകടകാരിയായ രോഹിത് ശര്‍മയെ മടക്കി. 25 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത രോഹിത്തിനെ ശങ്കര്‍ വിരാട് സിങ്ങിന്റെ കൈയ്യിലെത്തിച്ചു.

രോഹിത്തിന് ശേഷം വന്ന സൂര്യകുമാര്‍ യാദവ് നന്നായി തുടങ്ങിയെങ്കിലും 10 റണ്‍സ് മാത്രമെടുത്ത താരത്തെ പുറത്താക്കി വിജയ് ശങ്കര്‍ വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നല്‍കി.

അത് വരെ വേഗത്തില്‍ മുന്നേറിയ മുംബൈ ഇന്നിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ പ്രതിരോധത്തിലായി. സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ താളം കണ്ടെത്താന്‍ നന്നായി പാടുപെട്ടു. മറുവശത്ത് ഡീ കോക്കിനും വേഗം നഷ്ടപ്പെട്ടു. സ്കോര്‍ 98-ല്‍ നില്‍ക്കേ ഡീ കോക്കിനെ മുജീബുര്‍ റഹ്മാന്‍ പുറത്താക്കി. 39 പന്തുകളില്‍ നിന്നും 40 റണ്‍സെടുത്ത ഡി കോക്ക് പുറത്തായതോടെ മുംബൈ അപ്പാടെ പ്രതിരോധത്തിലായി.

-

വൈകാതെ ഇഷാന്‍ കിഷനും പുറത്തായി. 12 റണ്‍സെടുത്ത കിഷനെയും മുജീബുര്‍ റഹ്മാന്‍ തന്നെയാണ് പുറത്താക്കിയത്. കിഷന് പകരം ഹാര്‍ദിക് പാണ്ട്യക്ക് പക്ഷേ സണ്‍റൈസേഴ്സ് ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സീസണില്‍ ഫോമിലേക്ക് ഉയരാന്‍ കഴിയാത്ത താരത്തെ വെറും ഏഴ് റണ്‍സെടുത്ത താരത്തെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത പൊള്ളാര്‍ഡാണ് ടീം സ്കോര്‍ 150 കടത്തിയത്.

35 റണ്‍സെടുത്ത പൊള്ളാര്‍ഡും മൂന്ന് റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യയും പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്സിന് വേണ്ടി വിജയ് ശങ്കര്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration