ഭരണത്തുടർച്ച പ്രവചിച്ച് മീഡിയ വൺ സർവേ ഫലം
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ മീഡിയവണ്‍ പൊളിറ്റിക്യു മാര്‍ക്ക് സര്‍വേയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നാളെ നടത്തുകയാണെങ്കില്‍ 38 ശതമാനം പേരും എല്‍.ഡി.എഫിനാണ് പിന്തുണ അറിയിച്ചത്. 74 മുതല്‍ 80 സീറ്റുകള്‍ വരെ സീറ്റുകളാണ് എല്‍.ഡി.എഫിന് സര്‍വേയില്‍ ലഭിച്ചത്. യു.ഡി.എഫിന് 58 മുതല്‍ 64 സീറ്റുകള്‍ ലഭിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 38 ശതമാനം പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചപ്പോള്‍, 34 ശതമാനം പേരുടെ പിന്തുണയാണ് യു.ഡി.എഫിന് ലഭിച്ചത്. ഒന്‍പത് ശതമാനം പേര്‍ എന്‍.ഡി.എയെ പിന്തുണക്കുമ്ബോള്‍, 19 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
വടക്കന്‍ കേരളത്തില്‍, നാളെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 41 ശതമാനം പേരാണ് എല്‍.ഡി.എഫിനായി വോട്ട് രേഖപ്പെടുത്തുക. യു.ഡി.എഫിന് 35 ശതമാനം പേരും, ബി.ജെ.പിക്ക് ആറ് ശതമാനം പേരും പിന്തുണ നല്‍കും. 18 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
മധ്യ കേരളത്തില്‍ എല്‍.ഡി.എഫിന് 40 ശതമാനം പേരുടെ പിന്തുണ ഉണ്ടാകുമെങ്കില്‍, തെക്കന്‍ കേരളത്തില്‍ 34 ശതമാനത്തിന്‍റെ പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫിന് അത് യഥാക്രമം 33, 38 ശതമാനമാണ്. ബി.ജെ.പിക്ക് രണ്ടിടത്തും പത്ത് ശതമാനം വോട്ട് ലഭിക്കും.
140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.