Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച്‌ ആംബുലന്‍സ് തകര്‍ന്നു

12 March 2021 11:22 PM

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്‌വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മ്മിക്കുന്ന അമ്മമാര്‍ അവ ഗാന്ധിഭവനിലെ വില്‍പ്പനശാലയിലൂടെ വിറ്റുകിട്ടുന്ന തുക സ്വരുക്കൂട്ടിവച്ച് അതില്‍ നിന്നൊരു പങ്കാണ് പിണറായിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ തവണയും പിണറായിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചതും ഗാന്ധിഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എ.കെ.ജി. സെന്ററിലെത്തിയായിരുന്നു അന്ന് തുക കൈമാറിയത്.

മുഖ്യമന്ത്രിയാകും മുന്‍പ് 2014 ഡിസംബറില്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച പിണറായി ഗാന്ധിഭവന്‍ അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു. പരുക്കനെന്നു കരുതിയ നേതാവില്‍ നിന്നുള്ള ആര്‍ദ്രസമീപനം ഗാന്ധിഭവനിലെ അമ്മമാരെ ഏറെ ആകര്‍ഷിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതറിഞ്ഞ് അന്ന് അമ്മമാര്‍ തങ്ങളുടെ കൈത്തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് അദ്ദേഹത്തിന് നല്‍കാന്‍ താല്പര്യപ്പെട്ടു മുന്നോട്ടുവരികയായിരുന്നു

അദ്ദേഹം പിന്നീട് പലതവണ ഗാന്ധിഭവനില്‍ വന്നു. മുഖ്യമന്ത്രിയായ ശേഷം വീണ്ടുമെത്തി അമ്മമാരുമായി സ്‌നേഹം പങ്കുവച്ചു. ഗാന്ധിഭവന് ഞാന്‍ അന്യനല്ല, ഇതെന്റെ കുടുംബമാണെന്ന് പറഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് അദ്ദേഹം എല്ലാവര്‍ക്കും ഓണക്കോടി നല്‍കി. അതിനുള്ള തുക വരദരാജന്‍ വശമാണ് കൊടുത്തുവിട്ടത്. ഈ കോവിഡ് കാലത്ത് അടിയ്ക്കടി വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മകളുടെ വിവാഹത്തിനും ഗാന്ധിഭവന്‍ കുടുംബത്തെ ക്ഷണിച്ചിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് തുക നല്‍കണം എന്ന് അമ്മമാര്‍ ആവശ്യപ്പെടുകയായിരുന്നു; – ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

കണ്ണൂരിലായിരിക്കുന്ന പിണറായി വിജയന് നേരില്‍ എത്തി തുക സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിനിധിയായി നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍
കെ. വരദരാജന്‍ ഗാന്ധിഭവനിലെത്തി അമ്മമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി. മുതിര്‍ന്ന കുടുംബാംഗമായ ആനന്ദവല്ലിയമ്മാളാണ് തുക കൈമാറിയത്. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, നടനും ഗാന്ധിഭവന്‍ അന്തേവാസിയുമായ ടി.പി. മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ട്രസ്റ്റി പ്രസന്നാരാജന്‍, എക്‌സിക്യൂട്ടീവ് മാനേജര്‍ ബി. പ്രദീപ് എന്നിവര്‍ തിങ്കളാഴ്ച രാവിലെ ധര്‍മ്മടത്തെത്തി പിണറായി വിജയന് തുക കൈമാറും.

ആരോരുമില്ലാതെ തെരുവിലുപേക്ഷിക്കപ്പെടുന്ന അഗതികളുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനില്‍ ആയിരത്തിലേറെ അന്തേവാസികളുണ്ട്. ഒരു വയസ്സു മുതല്‍ നൂറു വയസ്സുവരെ പ്രായമുള്ളവര്‍- വയോജനങ്ങള്‍, കുട്ടികള്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, വിവിധ രോഗങ്ങള്‍ക്ക് അടിമകളായവര്‍, എച്ച്.ഐ.വി. ബാധിതര്‍, ഇരുനൂറ്റമ്പതിലേറെ കിടപ്പുരോഗികള്‍, ഇരുനൂറോളം സേവനപ്രവര്‍ത്തകര്‍ ഗാന്ധിഭവനില്‍ ഒരു കൂട്ടുകുടുംബാന്തരീക്ഷത്തില്‍ കഴിയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration