പവർകട്ടിന് ശേഷം സർജറി നടത്താമല്ലോ’; മൊബൈൽ വെട്ടം അല്ല, ജനറേറ്റർ ഉപയോഗിക്കണമായിരുന്നു; ആരോഗ്യമന്ത്രി
പാലോട് സിഎച്ച്‍സിയിൽ രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്ര…

പാലോട് സിഎച്ച്‍സിയിൽ രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയിൽ ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഇന്നത്തെ സാഹചര്യത്തിൽ പവർക്കട്ട് വേണ്ടി വന്നു. അത് വൈദ്യുത മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കൊണ്ട് ആശുപത്രിയിലെ കാര്യങ്ങൾ മുടങ്ങാൻ പാടില്ല. പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത്. പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ. പവർകട്ട് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യം.
വൈദ്യുത പ്രതിസന്ധി ഉണ്ടായാൽ ജനറേറ്റർ ഉപയോഗിക്കണം ആയിരുന്നു. ജനറേറ്ററും പ്രവർത്തിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കണം ആയിരുന്നു. അടിയന്തര ഘട്ടമല്ലാത്തതിനാൽ വൈകിയാണെങ്കിലും മുറിവ് വെച്ചു കെട്ടാം. വീഴ്ച ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. വീഴ്ച എവിടെയെന്ന് പരിശോധിക്കും.ജില്ലാ മെഡിക്കൽ ഓഫീസറോട് വിഷയം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.




