കോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം
കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 930 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ…

കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 930 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 24 മണിക്കൂറിനുള്ളിൽ മാത്രം 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ കോംഗോയിലെ ആരോഗ്യമേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതുവരെ 2,344 പേർക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മേയ് 15-ന് കിഴക്കൻ കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ഈ എബോള ബാധ, രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന വൈറസ് വ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് കാരണമാകുന്ന 'ബുണ്ടിബുഗ്യോ' വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സാ രീതികളോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ്, പിന്നീട് രോഗബാധിതരുടെ ശാരീരിക സ്രവങ്ങളിലൂടെയും മറ്റും അതിവേഗം പടരുന്നു.




