തിരിച്ചടിയായത് ശബരിമല : ആർ ബാലകൃഷ്ണപിള്ള
കൊട്ടാരക്കര : ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തെരെഞ്ഞെടുപ്പിൽ തിരിച്ചടിയായത് എന്ന് കേരളം കോൺഗ്രസ്സ് - ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. മോദിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. ശബരിമല പ്രശ്‌നം സ്ത്രീകളുടെ വോട്ടിലൂടെയാണ് പ്രതിഫലിച്ചത്.
57 മുതൽ തിരഞ്ഞെടുപ്പുകളിൽ സജീവമായിരുന്ന ആളാണ് താൻ. ഇതുപോലെ ആർക്കും ഊഹിക്കാൻ കഴിയാത്ത തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങൾ ഒരുഭാഗത്ത് ജാതി സ്വാഭാവികമായും എതിർഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകൾ. ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും. കോൺഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാൻ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്തു
ശബരിമല വിഷയത്തിൽ ലക്ഷകണക്കിന് ആളുകൾ നിരാശരാണ്.പക്ഷെ സർക്കാരിന് സുപ്രീം കോടതി വിധി അംഗീകരിച്ചേ മതിയാകു.മോദിയുടെ രണ്ടാം വരവിൽ ന്യൂനപക്ഷങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. തമിഴ്‌നാട്ടിൽ ഇടതുപക്ഷത്തിനു സീറ്റ് ലഭിച്ചത് ഡി.എം.കെ.യുടെ കൂടെ നിന്നിട്ടാണ്.മൂന്നുപേരുമായി പാർലമെന്റിൽ ഇരുന്നിട്ടുള്ളയാളാണ് താൻ. വലിയ പ്രയാസമാണ്. കുറഞ്ഞത് പതിനഞ്ച് ഇടത് എം.പി.മാരെങ്കിലും പാർലമെന്റിൽ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയത് ഇന്ത്യയ്ക്കു മൊത്തം നഷ്ടമാണ്. മോദിയെ പ്രതിരോധിക്കാൻ ഇവിടെനിന്നു ജയിച്ചിട്ടുള്ള എത്ര എം.പി. മാരുണ്ടെന്നു പറയാൻ കഴിയില്ല എന്നും ബാലകൃഷ്‍ണപിള്ള കൂട്ടിച്ചേർത്തു.