വീണ്ടും പ്രകോപനവുമായി നേപ്പാൾ
ഇന്ത്യയുടെ ഭാഗങ്ങള്‍ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാള്‍ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ തടഞ്ഞു. ബിഹാര്‍ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.
അതിര്‍ത്തിയിലെ ലാല്‍ബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബിഹാറില്‍ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇത് മുന്‍കൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞത്. എഞ്ചിനീയര്‍മാരും ജില്ലാ കളക്ടറും നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നടപടി.