സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗണിന് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിന് സാധ്യത.രൂക്ഷമായ രോഗവ്യാപനമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിട്ടിട്ടു കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍, എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
സംസ്ഥാനത്തെ രോഗികളില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായിരിക്കുന്നത്.ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചു 397 ആയി. രോഗവ്യാപനം രൂക്ഷമായിട്ടും അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല.സാമ്പത്തികസ്ഥിതിയ്ക്കു കൂടുതല്‍ പരിഗണന കൊടുത്താണ് കര്‍ണാടകയുടെ ഈ തീരുമാനം.കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെയും പിന്നോട്ട് വലിക്കുന്നത്.