പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെ വിശ്വസിച്ചുവെന്നും അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടായെന്നും കോടതി നിരീക്ഷിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും; ആദ്യപ്രതിയുടെ മൊഴി വച്ചാണ് കുറ്റപത്രം തയാറാക്കിയത്. ഈ കുറ്റപത്രത്തിൽ വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നു പറഞ്ഞ കോടതി പൊലീസ് അന്വേഷണം നീതിപൂര്‍വ്വമല്ലെന്നും പറഞ്ഞു.
ഫൊറന്‍സിക് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നു വ്യക്തമാക്കിയ കോടതി പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാഷ്ട്രീയക്കൊലയെന്ന് ഏഫ്‌ഐആറില്‍ വ്യക്തമാണെന്ന് പറഞ്ഞ കോടതി കൊലയ്ക്കു ശേഷം പ്രതികള്‍ പാര്‍ട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പൊലീസ് കാര്യമായി എടുത്തില്ലെന്നും കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു. 2019 ഫെബ്രുവരി 17ന് രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.