Friday, May 03, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

താഴത്തങ്ങാടി കൊലക്കേസ്: പലപ്പോഴും പണം കടം നല്കിയ ഷീബ ഇക്കുറി വിസമ്മതിച്ചു, കടം വാങ്ങാനെത്തി; മടങ്ങിയത് കൊലനടത്തി

05 June 2020 10:35 AM

കോട്ടയം: താഴത്തങ്ങാടി കൊലക്കേസ്, പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി നഷ്ടപ്പെട്ട മൂന്ന് മൊബൈല്‍ ഫോണുകള്‍ക്കായി തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ് നടത്തും. കൂടാതെ മൂന്നു മണിക്കൂര്‍ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലെത്തിയും തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. റിമാന്‍ഡിലായ പ്രതി പാലാ താലൂക്ക് ആശുപത്രിയില്‍ പൊലീസ് അകമ്ബടിയില്‍ ചികിത്സയാലാണ്. ഇല്ലിക്കല്‍ ചിറ്റടിവീട്ടില്‍ മുഹമ്മദ് ബിലാല്‍ (23) ആണ് ഇന്നലെ അറസ്റ്റിലായത്.

വീട്ടമ്മയായ താഴത്തങ്ങാടി ഷാനിമന്‍സിലില്‍ ഷീബയെയാണ് (60) വീട്ടില്‍ അതിക്രമിച്ചുകയറി ടീപ്പോയി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഷീബയുടെ ഭര്‍ത്താവ് സാലിക്കിനെയും (65) ആക്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന സാലിക്ക് അപകടനില തരണം ചെയ്തിട്ടില്ല. തലയില്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും വീണ്ടും ഇത് ആവര്‍ത്തിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഉടന്‍ ഓപ്പറേഷന്‍ ചെയ്യാന്‍ സാലിക്ക് ആരോഗ്യവാനല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കാറും ആഭരണങ്ങളുമായി രക്ഷപ്പെട്ട ബിലാല്‍ മൊബൈല്‍ ഫോണുകള്‍ തണ്ണീര്‍മുക്കത്ത് വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്. വെള്ളത്തിലേക്കാണ് എറിഞ്ഞതെന്ന് പറഞ്ഞതിനാല്‍ ഫയര്‍ഫോഴ്സിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കൊച്ചിയില്‍ ഒളിവില്‍കഴിഞ്ഞ സ്ഥലത്തും പൊലീസ് നാളെ പ്രതിയെ എത്തിച്ച്‌ തെളിവ് ശേഖരിക്കാനാണ് പൊലീസ് പരിപാടി.

 

അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹത്തില്‍ നിന്നും ഊരിയെടുത്ത വളകളും മാലയും മോതിരവും ഉള്‍പ്പെടെ 28 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബിലാലില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ആലപ്പുഴയില്‍ ഉപേക്ഷിച്ച കാര്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കാര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ മൂടിയിരുന്നു.

ഞായറാഴ്ചയാണ് ഷീബയില്‍ നിന്നും പണം കടമായി വാങ്ങാന്‍ ബിലാല്‍ തീരുമാനിച്ചത്. അന്ന് രാത്രി പുറത്തുപോയ ബിലാല്‍ സംഭവദിവസമായ തിങ്കളാഴ്ച അതിരാവിലെ തന്നെ ഷീബയുടെ വീട്ടിലെത്തി. പക്ഷേ, അവര്‍ ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് കടയില്‍ പോയി കാപ്പി കുടിച്ചശേഷം വീണ്ടും എത്തിയപ്പോള്‍ വീട്ടില്‍ ലൈറ്റ് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയറി.

ഈ സമയം ഷീബയോട് പണം കടം ചോദിച്ചു. വീടിന് പിറകിലുള്ള സഹോദരന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നതിനാല്‍ ഷീബ പലപ്പോഴും പണം കടം നല്കിയിരുന്നു. തിരികെ കൊടുക്കാതിരുന്നതിനാല്‍ ഷീബ ഇക്കുറി പണം നല്കാന്‍ തയാറായില്ല. ഇതേ ചൊല്ലി അല്പം നീരസത്തില്‍ ഷീബ സംസാരിച്ചു. ഇതിനിടയില്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും അതെടുക്കാനായി അടുക്കളയിലേക്ക് ഷീബ പോവുകയുമായിരുന്നു.

ഈ സമയം സാലിക്ക് എത്തി. കാര്യമായ പ്രകോപനമൊന്നുമില്ലാതെ മുറിയിലെ സ്റ്റൂള്‍ എടുത്ത് സാലിക്കിനെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ഷീബയെയും തലയ്ക്ക് ആടിച്ചുവീഴ്ത്തി. തുടര്‍ന്ന് അലമാര പരിശോധിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ഊരിയെടുത്തു. ഈ സമയം ഷീബ അനങ്ങി. ഇതോടെ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ ബിലാല്‍ ഇരുവരുടെയും കൈകള്‍ പിറകിലേക്ക് വലിച്ചു് കമ്ബികൊണ്ട് ബന്ധിച്ചു. തുടര്‍ന്ന് പ്ലഗില്‍ ഘടിപ്പിച്ചെങ്കിലും വൈദ്യുതി ഇല്ലായിരുന്നു. തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടത്.

അതേസമയം വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സാലിക്കിന് ബ്ലേഡ് പരിപാടി ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. കുറെ ബ്ലാങ്ക് ചെക്കുകളും മറ്റ് രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration