മുംബൈയിൽ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ആരോഗ്യ പ്രവര്‍ത്തകരും ഇല്ല
മുംബൈ: കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴും മരണ നിരക്കിലെ വര്‍ധന മുംബൈയ്ക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം 991 പേര്‍ മരിച്ച മുംബൈയില്‍ ജൂണിലെ ആദ്യ 9 ദിവസത്തിനിടെ മരണം 481 ആയി. മേയില്‍ പ്രതിദിനം ശരാശരി 32 പേരായിരുന്നു മരിച്ചത്. ജൂണില്‍ അത് 54 ആയി ഉയര്‍ന്നു.
ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഒഴിവില്ലാത്തത് പ്രതിസന്ധി കൂട്ടുന്നു. ഗുരുതരാവസ്ഥയിലുളള രോഗികളെ പ്രവേശിപ്പിക്കാന്‍ ഐസിയുകളും പരിചരണത്തിന് ആരോഗ്യ പ്രവര്‍ത്തകരും വേണ്ടത്രയില്ല. കേരളത്തില്‍ ഇന്നലെ വരെ ആകെ മരിച്ചതു 17 പേരാണെങ്കില്‍ മുംബൈയില്‍ മാത്രം ഇതിനകം 16 മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അതേസമയം, ആദ്യഘട്ടത്തില്‍ ആശങ്കയുയര്‍ത്തിയ ധാരാവി, വര്‍ളി മേഖലകളില്‍ രോഗികളുടെ എണ്ണം ഈ ദിവസങ്ങളില്‍ കുറഞ്ഞിട്ടുണ്ട്.