Tuesday, April 30, 2024
 
 
⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല

ഗുജറാത്തിനു പിന്നാലെ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരും റിസോർട്ടിലേക്ക്; അട്ടിമറിക്ക് സാധ്യത

11 June 2020 01:54 PM

ജയ്‌പൂർ : രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ രാജസ്ഥാനിലും വലിയ രാഷ്‌ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നു. പാർടി എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വെളിപ്പെടുത്തിയതിനു പിന്നാലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെയും രാജസ്ഥാനിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.

ഓരോ കോൺഗ്രസ് എംഎൽഎമാർക്കും 25 കോടി വീതം ബിജെപി വാഗ്‌ദാനം ചെയ്‌‌തുവെന്നാണ് അശോക് ഗെഹ്‌ലോട്ട് വെളിപ്പെടുത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് മധ്യപ്രദേശിൽ അട്ടിമറിക്ക് കളമൊരുക്കിയത് മാസങ്ങൾക്ക് മുൻപായിരുന്നു. രാജസ്ഥാനിലും സമാന മാതൃകയാണ് ബിജെപി പരീക്ഷിക്കുന്നത്.

245 അംഗ രാജ്യസഭയിൽ എൻഡിഎയുടെ അംഗബലം 91 മാത്രം. അംഗബലം നൂറിലധികമാക്കാനാണ് ശ്രമം. ഇതിനായാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ എംഎൽഎമാരെ ചാക്കിലാക്കുന്നത്. ഗുജറാത്തിൽനിന്ന് രണ്ടും മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അംഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് നിയമസഭകളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഗുജറാത്തിൽനിന്ന് മൂന്നും മറ്റിടങ്ങളിൽനിന്ന് രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള കുതിരക്കച്ചവടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി ലക്ഷ്യത്തിലേക്ക് എത്തി.

കെ സി വേണുഗോപാൽ, നീരജ് ദങ്കി എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായ രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107, ബിജെപിക്ക് 72 വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രരും മറ്റുള്ളവരുമായി 21 അംഗങ്ങളും. 51 വോട്ട് ലഭിക്കുന്ന സ്ഥാനാർഥികൾക്ക് ജയിക്കാം. ഇവിടെ കോൺഗ്രസിലെ അന്തഃഛിദ്രം മുതലെടുക്കാനാണ് ബിജെപി രണ്ട് സ്ഥാനാർഥിയെ നിർത്തിയതെന്ന് പാർടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂർണിയ പറഞ്ഞു.

മാർച്ചിലെ തെരഞ്ഞെടുപ്പിനുശേഷം രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 81ൽനിന്ന് 75 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അംഗബലം 84 ആയി ഉയർത്താനാകുമെന്ന് ബിജെപി കരുതുന്നു. ജെഡിയു (അഞ്ച്), എസ്എഡി (മൂന്ന്) അടക്കം ഇതര എൻഡിഎ കക്ഷികളുടെ അംഗബലം 16 ആണ്. യുപിഎയ്ക്ക് 61ഉം എൻഡിഎയിലും യുപിഎയിലും ഉൾപ്പെടാത്ത കക്ഷികൾക്കെല്ലാമായി 68ഉം അംഗങ്ങളുണ്ട്. മാർച്ച് 26ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് 19ലേക്ക് മാറ്റിയത്. 55 സീറ്റാണ് ഒഴിവുവന്നത്. 37 പേർ എതിരില്ലാതെ ജയിച്ചു. ശേഷിച്ച 18 സീറ്റിലെയും ജൂൺ, ജൂലൈ മാസങ്ങളിൽ ഒഴിവുവരുന്ന ആറ് സീറ്റിലെയും തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration