Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ആർ.സി.ഇ.പി. കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കില്ല

05 November 2019 10:29 AM

ബാങ്കോക്ക് : രാജ്യത്തെ കാർഷിക, ഉത്പാദന മേഖലകൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി.) കരാറിൽ ഒപ്പിടേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.തായ്‌ലാൻഡിലെ ബാങ്കോക്കിൽ തിങ്കളാഴ്ച നടന്ന അവസാനവട്ട ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉയർത്തിയ സുപ്രധാനവിഷയങ്ങളും ആശങ്കകളും പരിഗണിക്കുന്നതിൽ ആർ.സി.ഇ.പി. ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് പിൻമാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെക്കൂടാതെ കരാറുമായി മുന്നോട്ടുപോവുകയാണെന്ന് അതിൽ പങ്കാളികളായ 15 രാജ്യങ്ങളും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഏഴുവർഷം നീണ്ട ചർച്ചകൾക്ക് അന്ത്യമായി. ഇന്ത്യ തയ്യാറാകുമ്പോൾ ആർ.സി.ഇ.പി.യിൽ ചേരാമെന്ന് ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ലെ യുചെങ് പറഞ്ഞു. ഫെബ്രുവരിയിൽ കരാർ ഔദ്യോഗികമായി ഒപ്പിട്ടേക്കും.

 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിലെ (ആസിയാൻ) 10 രാജ്യങ്ങളും അവയുടെ സ്വതന്ത്രവ്യാപാരപങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമാണ് ആർ.സി.ഇ.പി. ചർച്ചകളിൽ ഏർപ്പെട്ടിരുന്നത്. പങ്കാളിത്ത രാജ്യങ്ങൾക്കെല്ലാം തുല്യവിപണി വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. ചൈനയിൽനിന്ന് കുറഞ്ഞനിരക്കിൽ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നതിലുള്ള ആശങ്കയും പങ്കിട്ടിരുന്നു.

“വിപുലമായ പ്രാദേശിക ഐക്യത്തിനും സ്വതന്ത്ര വ്യാപാരത്തിനും ചട്ടങ്ങളിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര വ്യവസ്ഥയ്ക്കുംവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. ആർ.സി.ഇ.പി. ചർച്ചകളിൽ തുടക്കംമുതലേ സജീവമായും ക്രിയാത്മകമായും അർഥവത്തായും ഇന്ത്യ പങ്കെടുത്തിരുന്നു. ഇന്ന് ചുറ്റുംനോക്കുമ്പോൾ ഏഴു വർഷത്തിനിടെ ആഗോള സമ്പദ്‌വ്യവസ്ഥയും വാണിജ്യരംഗവുമുൾപ്പെടെ ഒട്ടേറെക്കാര്യങ്ങൾ മാറി. ഇക്കാര്യങ്ങളൊന്നും നാം പരിഗണിച്ചില്ല. എല്ലാ ഇന്ത്യക്കാരുടെയും താത്പര്യങ്ങളുമായി ആർ.സി.ഇ.പി. കരാറിനെ തുലനം ചെയ്തു നോക്കിയപ്പോൾ അനുകൂലമായ മറുപടി എനിക്കു കിട്ടിയില്ല. എന്തുചെയ്യുമ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന് എന്തു പ്രയോജനം കിട്ടുന്നുവെന്നു നോക്കണമെന്ന ഗാന്ധിജിയുടെ വികസനമന്ത്രവും എന്റെ മനഃസാക്ഷിയും ആർ.സി.ഇ.പി.യിൽ ചേരാൻ എന്നെ അനുവദിക്കുന്നില്ല” -വിവിധ രാഷ്ട്രനേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.


കംബോഡിയയിലെ നോംപെനിൽ 2012 നവംബറിൽ നടന്ന 21-ാം ആസിയാൻ ഉച്ചകോടിയിലാണ് ആർ.സി.ഇ.പി. കാരറിനുള്ള ചർച്ചകൾ തുടങ്ങിയത്. ആസിയാൻ രാജ്യങ്ങളെയും അവയുടെ സ്വതന്ത്രവ്യാപാരപങ്കാളികളായ രാജ്യങ്ങളെയും ഒന്നിപ്പിച്ച് സ്വതന്ത്രവ്യാപാരമേഖല രൂപവത്കരിക്കുക എന്നതായിരുന്നു കരാറിന്റെ ഉദ്ദേശ്യം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration