കെ.എസ്.ആര്‍.ടി.സി അയല്‍ജില്ല സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരം: അയല്‍ ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് സര്‍വീസ്. രാത്രി 9ന് ഡിപ്പോകളില്‍ തിരിച്ചെത്താന്‍ കഴിയും വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച യാത്രാനിരക്ക് പിന്‍വലിച്ചിട്ടുണ്ട്. ഹോട്സ്പോട്ട്, കണ്ടെയ്ന്‍മെന്‍റ് മേഖലകളിലൂടെ സര്‍വീസ് നടത്തുമെങ്കിലും ഇവിടങ്ങളില്‍ ബസ് നിര്‍ത്തി ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരിക്കും മറ്റ് ജില്ലകളിലേക്കുള്ള സര്‍വീസ് ആരംഭിക്കൂ.
എല്ലാ സീറ്റുകളിലും യാത്രാക്കാരാകാമെങ്കിലും നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. എന്നാൽ ഡീസൽ സബ്സിഡി നൽകുകയോ നികുതിയിളവുകൾ തുടരുകയോ ചെയ്യാത്ത പക്ഷം സർവീസ് തുടരുന്നത് അപ്രായോഗികമാണെന്നാണ് ബസ് ഉടമകളുടെ നിലപാട്. 30 വരെ സ്വകാര്യ ബസുകൾക്ക് നികുതി ഒഴിവാക്കിയതിനാൽ അതുവരെ സർവീസ് തുടരാനാണ് തീരുമാനം.