മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ മൃതദേഹം സംസ്‌ക്കരിക്കാൻ ഹൈക്കോടതിയുടെ അനുമതി
കൊച്ചി: പാലക്കാട് അഗളി മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാമെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വേണ്ട വിവരങ്ങളുള്ളതിനാൽ മണിവാസകത്തിന്റെയും കാർത്തിയുടേയും മൃതദേഹം സംസ്കരിക്കാമെന്ന് ജസ്റ്റീസ് ആർ നാരായണ പിഷാരടി വ്യക്തമാക്കി. നിബന്ധനകളോടെയാണ് സംസ്‌ക്കാരത്തിന് അനുമതി നല്‍കിയത്.
മാവോയിസ്റ്റുകളെ വെടിവെക്കാൻ പൊലിസുകാർ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്ത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പരിശോധനാ ഫലം പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണം. മരിച്ചവരുടെ വിരലടയാളം ശേഖരിക്കണം. മണിവാസകത്തിന്റെയും കാർത്തിയുടെയും മരണത്തിന്റെ കാരണം അന്വേഷിക്കണം. ഇതിൽ പൊലിസുകാർ എന്തങ്കിലും കുറ്റം ചെയ്തോ എന്ന് കണ്ടെത്തണം. പൊലിസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മരിച്ച മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്.