രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം
രജനികാന്തിന്റെ വീടിന് മുമ്പിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. ചെന്നൈ സ്വദേശി മുരുകേശനാണ് ദേഹത്ത് തീ കൊളുത്താന്‍ ശ്രമം നടത്തിയത്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള പ്രതിഷേധമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. രജനികാന്തിന്‍റെ വസതിക്ക് മുന്നില്‍ ആരാധകരുടെ കുത്തിയിരിപ്പ് പ്രതിഷേധവും തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് തന്നെയാണ് പ്രഖ്യാപിച്ചത്. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നായിരുന്നു രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് രജനി മക്കള്‍ മന്‍ട്രം രൂപീകരിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശ്രുതി പരന്നത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്ന് വ്യക്തമാക്കിയ രജനി ബിജെപിയോടു കൈകോര്‍ക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.