Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സാങ്കേതിക സർവകലാശാലക്ക് 50 ഏക്കർ: ഭൂമി കൈമാറ്റ നടപടികൾ തുടങ്ങി

08 April 2022 02:10 PM











136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ കൈമാറും


കാട്ടാക്കട വിളപ്പിൽ വില്ലേജിലെ വിളപ്പിൽശാലയിൽ ആരംഭിക്കുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമിയാണ് സാങ്കേതിക സർവകലാശാലയ്ക്കായി കൈമാറുന്നത്. ഭൂമിയേറ്റെടുക്കൽ പ്രഖ്യാപനം ചൊവ്വല്ലൂർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആദ്യഘട്ട ഭൂമികൈമാറ്റം പൂർത്തിയാക്കും. വിളപ്പിൽ പഞ്ചായത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന ദിവസമാണിതെന്ന് എം.എൽ.എ പറഞ്ഞു. ആദ്യഘട്ടത്തിൽ ഭൂമിയേറ്റെടുക്കലിനെ എതിർത്ത നാട്ടുകാർ പിന്നീട് ഭൂമിയേറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയെന്നും കെ-റെയിൽ ഭൂമിയേറ്റെടുക്കലിന്റെ പേരിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നവർക്കുള്ള മറുപടിയാണിതെന്നും എം.എൽ.എ പറഞ്ഞു.


റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീക്ക് കൈമാറി. ആകെ 184 കോടി രൂപയാണ് 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഇതിനു പുറമെ വീടുകളുടെയും മറ്റു ചമയങ്ങളുടെയും വില പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിലും ലഭ്യമാകും. മരങ്ങളുടെ വില റബർ ബോർഡ്, വനം, കൃഷി വകുപ്പുകൾ അംഗീകരിച്ച നിരക്കിൽ ലഭിക്കും. വളരെ ഉയർന്ന നഷ്ടപരിഹാരമാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു കാറ്റഗറിയായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. എ കാറ്റഗറിയിൽ 4.65 ലക്ഷവും ബി-യിൽ 4.22 ലക്ഷവും സി-യിൽ 3.38 ഡി-യിൽ 2.74 ലക്ഷവും ഇ-യിൽ 1.06 ലക്ഷവും നൽകും. വീട് നഷ്ടപ്പെടുന്നവർക്ക് അധികമായി 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്ടപ്പെടുന്നവർക്ക് 5.10 ലക്ഷവും ലഭിക്കും.













2015ൽ പ്രവർത്തനം ആരംഭിച്ച എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല നിലവിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 2017ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി, ഐ.ബി.സതീഷ് എംഎൽഎ, വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സാങ്കേതിക സർവകലാശാലയ്ക്കായി പുതിയ ക്യാമ്പസ് വിളപ്പിൽശാലയിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഇതിനായി 100 ഏക്കറിലധികം ഭൂമി കണ്ടെത്തി, 2018 ഡിസംബർ 24-ന് ഭരണാനുമതിയും നൽകി. 2020 ഫെബ്രുവരിയിൽ സർക്കാർ ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് സാമൂഹികാഘാത പഠനം പൂർത്തിയാക്കി. 100 ഏക്കർ വസ്തുവിന് 350 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കി. വസ്തുക്കളെ അഞ്ച് വിഭാഗമായി തിരിച്ച് വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ട്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയുൾപ്പെടെയാണ് നഷ്ടപരിഹാരം കണക്കാക്കിയത്. സാങ്കേതിക സർവ്വകലാശാല ആസ്ഥാന നിർമാണത്തിന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി 405 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ കൂടെ ചേർത്ത് ആകെ 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ   2021 ഓഗസ്റ്റ് 11ന് ധനമന്ത്രി, റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, വൈസ് ചാൻസലർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ ഉന്നതതല യോഗത്തിൽ ആദ്യഘട്ടമായി 50 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. 2021 ഫെബ്രുവരി 16 ന്  സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സർവകലാശാലയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാങ്കേതിക സർവ്വകലാശാല ആസ്ഥാന നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാകുന്നത്.


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration