Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

വികസന മുന്നേറ്റവുമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്

09 March 2022 02:55 PM

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേബ മുഹമ്മദ് അലി


കോവിഡ് പ്രതിരോധം


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഡി.സി.സി ആരംഭിച്ചു. ആര്‍.ആര്‍.ടി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്‌സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്കും കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിച്ചുനല്‍കി. 100% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചുകഴിഞ്ഞു.


വിദ്യാഭ്യാസ മേഖല


വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് കൃത്യസമയത്ത് ഏറ്റെടുത്ത് നടത്തുന്നുണ്ട്. അങ്കണവാടികളില്‍ പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നു. ഇതിനായി 40 ലക്ഷം രൂപയോളമാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. ഭൗതികസാഹചര്യ വികസന പ്രവര്‍ത്തനങ്ങളും സമയോചിതമായി നടപ്പിലാക്കിവരുന്നു.


പാലിയേറ്റീവ് കെയര്‍


പാലിയേറ്റീവ് കെയര്‍ വഴി കിടപ്പുരോഗികള്‍ക്കും വയോജനങ്ങള്‍ക്കും സേവനം നല്‍കിവരുന്നു. ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനും തുടര്‍ പരിചരണത്തിനും പാലിയേറ്റീവ് കെയര്‍ സംവിധാനം ഉപയോഗിച്ചു.


കാര്‍ഷിക മേഖല


കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നു. കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വിത്തും വളവും വിതരണം ചെയ്യുന്നു; പകുതി വിലയ്ക്ക് കാലിത്തീറ്റ നല്‍കുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 34 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്നു. ആഴ്ച്ച ചന്തകള്‍, എക്കോ ഷോപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. റീബില്‍ഡ് കേരള പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പശു, മുട്ടക്കോഴി, പോത്തുകുട്ടി എന്നിവ വിതരണം ചെയ്തു.


ജലസേചനവും കുടിവെള്ളവും


ജലസേചനത്തിനും കുടിവെള്ളത്തിനുമായി കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ലീഡിങ് ചാനല്‍ വൃത്തിയാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ജല ജീവന്‍ പദ്ധതി വഴി ആദ്യഘട്ടത്തില്‍ 1,400 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഈ മാസത്തോടെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും.


തൊഴിലുറപ്പ് പദ്ധതി


ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. പൊതുഇടങ്ങളില്‍ കൃഷി ചെയ്യുന്ന പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. റോഡ് നിര്‍മ്മാണം, ആട്ടിന്‍ കൂട് നിര്‍മ്മാണം, തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.


സംരംഭകര്‍ക്ക് പ്രോത്സാഹനം


കുടുംബശ്രീ വഴി നിരവധി സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. തയ്യല്‍ യൂണിറ്റുകള്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ്, ഗാര്‍മെന്റ് മാര്‍ക്കറ്റിങ് യൂണിറ്റുകള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയിലൂടെ സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും ഉതകുന്ന തരത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു.


മാലിന്യ നിര്‍മാര്‍ജനം


മാലിന്യ നിര്‍മാര്‍ജനത്തിനായി പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ച് തരംതിരിച്ച് കയറ്റി അയയ്ക്കുന്നു.


കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം


കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. യുവാക്കള്‍ക്ക് കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പൊതു ഇടങ്ങള്‍ ഏറ്റെടുത്ത് കളിക്കളം നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുകയാണ് പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം.


അഭിമുഖം: അമൃത രാജു

PRISM, I&PRD ERNAKULAM


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration