തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച് സംഘ്‌പരിവാർ; വൈദികർക്ക് മർദനം, മാനേജരെ ജയ് ശ്രീറാം വിളിപ്പിച്ചു
തെലങ്കാനയിലെ അദിലാബാദ് ബ്രഹ്മൻവാഡി മദർ തെരേസ സ്‌കൂളിന് നേരെ ആക്രമണം നടത്തി സംഘ്‌പരിവാർ. ഹനുമാൻ സ്വാമി സംഘടനാ പ്രവർത്തകർ ആണ് സ്‌കൂൾ ആക്രമിച്ചത്. എംസിബിഎസ് വൈദികർ നടത്തുന്ന സ്‌കൂളിന് നേരെയാണ് ജയ് ശ്രീറാം വിളികളോടെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൈദികർക്കും പരിക്കേറ്റു. അതിക്രമിച്ച് കയറിയ അക്രമികൾ സ്‌കൂളിൽ ഉപകരണങ്ങൾ അടിച്ചുതകർത്തു. സ്‌തൂപങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. സ്‌കൂൾ മാനേജരെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു. സ്‌കൂൾ കവാടത്തിലെ മദർ തെരേസയുടെ രൂപം എറിഞ്ഞുടക്കുന്നതും, വൈദികരെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമസംഭവങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.