പോക്സോ കേസിൽ അദ്ധ്യാപകന് 15 വർഷം തടവും 30,000 രൂപ പിഴയും
പോക്സോ കേസിൽ അദ്ധ്യാപകന് 15 വർഷം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ ജില്ലയിലെ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന എളനാട് നീളംപള്ളിയാൽ ഗോപകുമാറിനെയാണ് ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
മൂന്ന് വകുപ്പുകളിലായി അഞ്ച് വർഷമാണ് ശിക്ഷ. കൂടാതെ പിഴത്തുകയായ 30,000 രൂപ അതിജീവിതയ്‌ക്ക് നൽകാനും കോടതി വിധിച്ചു. 2020 ജനുവരി 23-നാണ് കേസിന് ആസ്പദമായ സംഭവം. പിടിഎ യോഗത്തിന് രക്ഷിതാവ് എത്താതിരുന്നത് ചോദ്യം ചെയ്യാൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഗോപകുമാർ വിളിച്ചു വരുത്തി. എൻസിസി മുറിയിലേക്ക് വിളിപ്പിച്ച ശേഷം പ്രതി, കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു