ഇറാനിൽ ഇരട്ടസ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു; സ്ഫോടനം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം
ടെഹ്റാൻ∙ ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുെട ശവകുടീരത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖാസിം സുലൈമാനിയുടെ നാലാം ചരമ വാര്‍ഷികത്തിലാണ് സ്ഫോടനം നടന്നത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തിരുന്നു.