Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Sports

ചെന്നൈക്ക് അഞ്ചാം ഐപിഎൽ കിരീടം

30 May 2023 07:32 AM

മഴ മാറിയ മൈതാനത്ത്‌ ചെന്നൈ മിന്നലായി. രവീന്ദ്ര ജഡേജയുടെ സിക്‌സറിലും ഫോറിലും അവർ ഐപിഎൽ കിരീടം തൊട്ടു. അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയിൽ അഞ്ച്‌ വിക്കറ്റിനാണ്‌ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കിരീടവിജയം. തുടർച്ചയായ രണ്ടാം കിരീടംകൊതിച്ചെത്തിയ ഗുജറാത്ത്‌ ടൈറ്റൻസിനെ അവസാന പന്തിലാണ്‌ ജഡേജ തീർത്തത്‌. ഇതോടെ അഞ്ച്‌ കിരീടമായി മഹേന്ദ്ര സിങ്‌ ധോണിയുടെ ചെന്നൈക്ക്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഇരുപതോവറിൽ നാലിന്‌ 214 റണ്ണാണെടുത്തത്‌. പിന്നാലെ മഴയെത്തി. ചെന്നൈയുടെ ലക്ഷ്യം 171 റണ്ണായി പുതുക്കി.
അവസാന ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ ശേഷിക്കെ 13 റണ്ണായിരുന്നു ചെന്നൈക്ക്‌ ആവശ്യം. മോഹിത്‌ ശർമ പന്തെറിയാനെത്തി. ആദ്യ നാല്‌ പന്തിൽ ജഡേജയ്‌ക്കും ശിവംദുബെയ്‌ക്കും നേടാനായത്‌   മൂന്ന്‌ റൺ മാത്രം. അഞ്ചാം പന്ത്‌ ജഡേജ സിക്‌സർ പായിച്ചു. ഇതോടെ ലക്ഷ്യം അവസാന പന്തിൽ നാലായി. യോർക്കർ എറിയാനുള്ള മോഹിതിന്റെ ശ്രമം ഫുൾടോസിലാണ്‌ കലാശിച്ചത്‌. ജഡേജയ്‌ക്ക്‌ ബാറ്റ്‌ വയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
ഓപ്പണർമാരായ ഡെവൺ കോൺവെയും (25 പന്തിൽ 47) ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും (16 പന്തിൽ 26) മിന്നുന്ന തുടക്കമാണ്‌ ചെന്നൈക്ക്‌ നൽകിയത്‌. എന്നാൽ ഒരോവറിൽ ഇരുവരെയും മടക്കി നൂർ അഹമ്മദ്‌ ഗുജറാത്തിനെ കളിയിലേക്ക്‌ തിരികെകൊണ്ടുവന്നു. പക്ഷേ, ചെന്നൈ വിട്ടുകൊടുത്തില്ല. രണ്ട്‌ സിക്‌സറുകളുമായി തുടങ്ങിയ അജിൻക്യ രഹാനെ കളി പിടിച്ചു. അതേസമയം,

ദുബെയ്‌ക്ക്‌ വേഗത്തിൽ റണ്ണടിക്കാനായില്ല. അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും ഗുജറാത്ത്‌ ബൗളർമാർ താളം കണ്ടെത്താൻ തുടങ്ങി.
പതിനൊന്നാം ഓവർ എറിയാനെത്തിയ മോഹിത്‌, രഹാനെയെ (13 പന്തിൽ 27) മടക്കി ചെന്നൈയെ ഞെട്ടിച്ചു. അവസാന ഐപിഎൽ മത്സരത്തിന്‌ ഇറങ്ങിയ അമ്പാട്ടി റായുഡുവിലായി പിന്നെ പ്രതീക്ഷ. ഇതിനിടെ 12–-ാം ഓവറിൽ റഷീദ്‌ ഖാനെ രണ്ട്‌ സിക്‌സർ പായിച്ച്‌ ദുബെ സമ്മർദമകറ്റി. അടുത്ത ഓവറിൽ മോഹിതിനെ തുടർച്ചയായ ബൗണ്ടറി പറത്തി റായുഡു കളി ചെന്നൈയുടെ അരികിലെത്തിച്ചു. എന്നാൽ റായുഡുവിനെ (8 പന്തിൽ 19) ആ ഓവറിൽതന്നെ മോഹിത്‌ വീഴ്‌ത്തി. ചെന്നൈ ഞെട്ടിയത്‌ അടുത്ത പന്തിലാണ്‌. ക്യാപ്‌റ്റൻ ധോണി നേരിട്ട ആദ്യ പന്തിൽ മടങ്ങി. കളി കൈവിട്ടു എന്ന ഘട്ടത്തിലായിരുന്നു ജഡേജയുടെ വീരോചിത പ്രകടനം ചെന്നൈക്ക്‌ മിന്നുംജയമൊരുക്കിയത്‌. 21 പന്തിൽ 32 റണ്ണുമായി ദുബെയായിരുന്നു കൂട്ട്‌.

ഗുജറാത്തിനായി സായ്‌ സുദർശൻ തിളങ്ങി. 47 പന്തിൽ 96 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ആറ്‌ സിക്‌സറും എട്ട്‌ ഫോറും അതിലുൾപ്പെട്ടു.  ശുഭ്‌മാൻ ഗിൽ 20 പന്തിൽ 39 റണ്ണടിച്ചപ്പോൾ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺ നേടി. ഗില്ലിനെയും സാഹയെയും പുറത്താക്കുള്ള അവസരങ്ങൾ ചെന്നൈ തുടക്കത്തിൽ പാഴാക്കിയിരുന്നു.കിരീട നേട്ടത്തിൽ മുംബൈക്കൊപ്പമെത്തി ചെന്നൈ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration