'LDF സര്‍ക്കാര്‍ അല്ലെങ്കില്‍ ഇതൊക്കെ ചിന്തിക്കാന്‍ കഴിയുമോ'; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
2025-ഓടെ കേരളത്തില്‍ അതിദരിദ്ര വിഭാഗം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നമ്മുടെ നാടും ജനങ്ങളും ഐക്യത്തോടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നല്‍കിയ വീടുകളുടെ എണ്ണം 3.70 ലക്ഷമായെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനര്‍ഥം കേരളത്തിലെ 3 ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയാണ്. നേരത്തെ ഇത് സ്വപ്‌നം കാണാന്‍ കഴിയാത്തതാണ്. ഇത് അവരില്‍ വലിയ ഊര്‍ജം പകരുന്നു. ഇത് സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് വഴി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവയെല്ലാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അല്ലെങ്കില്‍ ചിന്തിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ കണക്കനുസരിച്ച് 0.7 ശതമാനമാണ് സംസ്ഥാനത്തെ അതിദരിദ്രരുടെ കണക്ക്. ഈ കുടുംബങ്ങളെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഒരു ദരിദ്ര കുടുംബം പോലും 2025 നവംബര്‍ ഒന്നോടെ സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.