T20 ലോകകപ്പിൽ നിന്നും വിൻഡീസ് പുറത്ത്; അയർലണ്ടിനോടും തോറ്റു
രണ്ട് തവണ ടി20 ലോകകപ്പ് ഉയര്‍ത്തിയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ സൂപ്പര്‍ 12ലേക്ക് പോലും യോഗ്യത നേടാതെ പുറത്ത്. അയര്‍ലന്‍ഡിനോട് ഒമ്ബത് വിക്കറ്റിന്റെ തോല്‍വിയാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്.
ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയുടെ (23 പന്തില്‍ 37) വിക്കറ്റ് മാത്രമാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാല്‍ബിര്‍നിയുടെ ഇന്നിംഗ്‌സ്. എട്ടാം ഓവറില്‍ ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും ലോര്‍കാന്‍ ടക്കറെ (35 പന്തില്‍ 45*) കൂട്ടുപിടിച്ച് സ്റ്റിര്‍ലിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും ഒരു രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിംഗ്‌സ്. സ്റ്റിര്‍ലിംഗ് രണ്ട് സിക്‌സും ആറ് ഫോറും നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോടും വിന്‍ഡീസ് തോറ്റിരുന്നു.