രോഹിതും സൂര്യകുമാർ യാദവും തകർത്തടിച്ചു; വിൻഡീസിന് എതിരായ ആദ്യ T20 യിൽ ഇന്ത്യയ്ക്ക് ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ വിജയിച്ച് ടീം ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയ ലക്ഷ്യം 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിക്കോളസ് പൂരാന്റെയും (43 പന്തില്‍ 61 റണ്‍സ്) കൈല്‍ മയേഴ്‌സിന്റെയും (24 പന്തില്‍ 31 റണ്‍സ്) അവസാന ഓവറുകളിലെ കീറോണ്‍ പൊള്ളാര്‍ഡിന്റെയും (24) തകര്‍പ്പന്‍ ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 90/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ 157 റണ്‍സിലേക്ക് എത്തിച്ചതും ഇവരുടെ ഇന്നിംഗ്സാണ്.
ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയ് നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ്, ദീപക് ചാഹര്‍ ഒരു വിക്കറ്റും നേടി ഇന്ത്യന്‍ ബോളിംഗിന് കരുത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും (19 പന്തില്‍ 40 റണ്‍സ്) ഇഷാന്‍ കിഷനും (35) മികച്ച തുടക്കം സമ്മാനിച്ചു. രോഹിത് കസറിയപ്പോള്‍ കരുതലോടെയാണ് ഇഷാന്‍ ബാറ്റു വീശിയത്. ആദ്യ വിക്കറ്റിനു ശേഷം എത്തിയ വിരാട് കോലി 17 റണ്‍സെടുത്താണ് മടങ്ങിയത്.
ഇഷാന്‍ കിഷന്‍ ഔട്ടായതിനു ശേഷം എത്തിയ റിഷഭ് പന്തും കോലിയും വേഗം മടങ്ങി. തുടര്‍ന്ന് ഇന്ത്യ 115/4 എന്ന നിലയിലേക്ക് വീണെങ്കിലും പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് (34) വെങ്കിടേഷ് അയ്യരിന്റെ (24) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബരിയില്‍ മുന്നിലെത്താന്‍ ആതിഥേയര്‍ക്കായി.