Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Entertainment

രാജു ചെങ്ങന്നൂർ; സ്വന്തം നാട് മറന്നുപോയോ ഈ കലാകാരനെ ?

03 February 2022 10:00 PM

ശ്രീ. രാജു ചെങ്ങന്നൂർ.
തന്റെ പേരിനൊപ്പം സ്വന്തം നാടിന്റെ പെരുമയും ഗോളാന്തരങ്ങളോളം പ്രശസ്തമാക്കിയ അനശ്വര കലാകാരൻ.

കൊട്ടാരക്കര ശ്രീധരൻ നായരുടെ 'ജയശ്രീ കലാമന്ദിർ ' എന്ന പ്രോഫഷണൽ നാടക ട്രൂപ്പിൽ സുഹൃത്തും നടനുമായ എം. ജി. സോമനുമൊത്ത് നാടക രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ച് ശേഷം KPAC യിലും, തുടർന്ന് 1973 ൽ പ്രേം നസീർ നായകനായ ' തോട്ടാവാടി ' എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിൽ തന്റെ ഗുരുവായ ശ്രീ. കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പം അരങ്ങേറ്റം കുറിച്ചു. അതെ വർഷം തന്നെ മധു നായകനായ 'തെക്കൻക്കാറ്റ് ' എന്ന ചിത്രത്തിലും അഭിനയിച്ചു. 1974 ൽ അനശ്വരനായ ജയൻ ആദ്യമായി അഭിനയിച്ച 'ശാപമോക്ഷം' എന്ന ചിത്രത്തിന്റെയും ഭാഗമായി. 1975 ൽ ഉദയയുടെ രജത ജൂബിലി ചിത്രം ' ആരോമലുണ്ണി ' യിലും തന്റെ സാനിധ്യം അറിയിച്ചു. തുടർന്ന് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ.

1978 ൽ ബോംബയിൽ നിന്നും കുടുംബ സമേതം ദുബായിലെത്തി. അവിടെയും ജോലിക്കൊപ്പം പ്രവാസി സാംസ്കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചു കൊണ്ട് താര നിശാ സന്ധ്യകൾ സംഘടിപ്പിച്ചു. 1993 ൽ അഭിനയത്തോടുള്ള അടങ്ങാത്ത താൽപര്യം മൂലം സ്വന്തം ജോലി പോലും ഉപേക്ഷിച്ച് തിരികെ നാട്ടിൽ എത്തി. ഒരു നടനായും സഹ നിർമ്മാതാവായും മലയാള സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു. സൂപ്പർ താരങ്ങളായ മോഹൻ ലാലിന്റെ 'സ്പടികം ', മമ്മൂട്ടിയുടെ ' ദി ഗോഡ്മാൻ', സുരേഷ് ഗോപിയുടെ 'ജനാധിപത്യം ' എന്നീ ചിത്രങ്ങളുടെയും ഭാഗമായി.



ഏകദേശം 30 ഓളം മലയാള സിനിമകൾ മാത്രമേ അഭിനയിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും, 1994 ൽ പുറത്തിറങ്ങിയ 'വെണ്ടർ ഡാനിയേൽ' എന്നൊരൊറ്റ ചിത്രത്തിലെ അഭിനയിത്തിലൂടെ മലയാള സിനിമ പ്രേഷകരുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചു പറ്റിയ നടനാണ് അദ്ദേഹം.



1995 ൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള 43 - മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ശ്രീ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'കഥാപുരഷൻ ' എന്ന ചിത്രത്തിന്റെയും ഭാഗമാകാൻ സാധിച്ചത് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം തന്നെയാണ്.

2002 ജനുവരിയിൽ പാലക്കാട് നടന്ന ഒരു വാഹന അപകടത്തിൽ ശ്രീ. രാജു മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകൻ ജെറി ബോളിവുഡ് ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ അസോസ്സിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. മകൾ ജെനി ബാംഗ്ലൂറിൽ ആരോഗ്യ പ്രവർത്തകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration