‘മാമന്നൻ’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു
എല്‍.ഡി.എഫ് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടാമ്പിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും ശ്രമിച്ചുവരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി ധാരണയാണ്. ബി.ജെ.പി വോട്ടുകള്‍ കിട്ടിയതായി ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. കൂട്ടായ്മ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് ഒ. രാജഗോപാലും പറഞ്ഞിട്ടുണ്ട്. നേതൃതലത്തിലാണ് ആലോചന നടന്നത്. അതേ തന്ത്രം ഈ തെരഞ്ഞടുപ്പിലും തുടരാനാണ് ശ്രമം. അതില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫിന് ഒരു വര്‍ഗീയശക്തികളുടെയും പിന്തുണ ആവശ്യമില്ല. ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല. എല്ലാം പതിവുപോലെ നടക്കുന്നു. പ്രശ്നങ്ങളുണ്ടാവുക കോടതി വിധി വരുമ്ബോഴാണ്. അപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തു നടപ്പാക്കും. ഇക്കാര്യം ഇപ്പോള്‍ പറയുന്നതല്ല, നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടുള്ള മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന ബദല്‍ നയമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. രാജ്യത്താകെ ഇതിനായി നിലനില്‍ക്കുന്ന ഒരേയൊരു സര്‍ക്കാറെയുള്ളൂ, അത് കേരളത്തിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമ്ബോള്‍ അതിനെതിരെ കോണ്‍ഗ്രസിന് ശബ്ദിക്കാന്‍ കഴിയുന്നില്ല. ബി.ജെ.പിയാണ് നടപ്പാക്കുന്നതെങ്കിലും കോണ്‍ഗ്രസാണ് ഈ നയ൦ കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ പിന്താങ്ങുകയാണ് കോണ്‍ഗ്രസിന്റെ ലോക്സഭാംഗം ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.