UDF ഉം BJP യുംഒരേ തൂവൽ പക്ഷികൾ - മുഖ്യമന്ത്രി
അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത ഒരു സര്‍ക്കാരായിരുന്നു 2016 ന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാ സംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
\n
\n ഇന്നത്തെ കേരളത്തിലെ പ്രതിപക്ഷം അടിസ്ഥാന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്തവരാണ്. ദേശീയ പാതാ വികസനം ഒരു രീതിയിലേ കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാകു. മറ്റ് അനേകം അടിസ്ഥന വികസനം നടക്കണം. ആവശ്യത്തിന് പണമില്ല എന്നതാണ് പ്രയാസം. എന്നാല്‍ എല്‍ഡിഎഫ് നിസഹായമായി നിന്നില്ല. പല വെല്ലുവിളികളുടേയും മുന്നില്‍ കയ്യും കെട്ടി നിന്നില്ല സര്‍ക്കാര്‍. ആ ആലോചനയുടെ ഭാഗമായാണ് നാമെല്ലാവരും വലിയ തോതില്‍ അംഗീകരിക്കുന്ന കിഫ്ബിയുടെ വികസന നടപടികള്‍ ആരംഭിക്കുന്നത്.
\n
\nപുതിയ ക്യാന്‍വാസില്‍ കിഫ്ബിയെ അവതരിപ്പിച്ചു. നാടിന്റെ അടിസ്ഥാന വികസനം പ്രധാനമാണെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞു. അതിന് കിഫ്ബിയിലൂടെ ധനം കണ്ടെത്താനാകുമെന്ന് പറഞ്ഞു. എന്നാല്‍ അതിന് എന്തെല്ലാം ആക്ഷേപം കേട്ടു. അക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് പിശകാണ് കാണിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
\n
\n
\n
\n
\n
\n നാടിന്റെ വികസനം ശരിയായ രീതിയില്‍ പൂര്‍ത്തിയാകുമ്പോഴാണ് തൊഴില്‍ ആഗ്രഹിക്കുന്ന അനേക ലക്ഷം പേര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സര്‍ക്കാര്‍ ഇതിനാണ് മുന്‍കൈ എടുത്തത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചു. അധികാരത്തിലെത്തിയപ്പോള്‍ തന്നെ നാടിന്റെ വികസനം എങ്ങനെയെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചു.