The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

Kerala18 Jun 2026, 4:30 PM 7,691
ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു
ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ ക്രൂരമായ കൊലപാതകത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിനടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഈ വഴിയിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന യുവതിയെ ഇയാൾ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. യുവതിയെ ഇയാൾ മുൻപും സ്ഥിരമായി ശല്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ, താമസസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള വിജനമായ സ്ഥലത്ത് വെച്ചാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. നടന്നുപോവുകയായിരുന്ന യുവതിയെ ബലമായി തള്ളിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം, പിടിയിലാകുമ്പോൾ പ്രതിക്കൊപ്പം 13 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ പ്രതി എവിടെനിന്ന് കൊണ്ടുവന്നതാണെന്നതിനെക്കുറിച്ചും മറ്റ് പശ്ചാത്തലങ്ങളെക്കുറിച്ചും പോലീസ് അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story

Share

Related Stories