The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾ

Kerala18 Jun 2026, 10:35 AM 9,737
പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾ
പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾ

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കടുക്കുന്നതിനിടെ പുതിയ രേഖകൾ പുറത്ത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം സംസ്ഥാനത്തിന് തുക അനുവദിച്ചത് പിഎംശ്രീ പദ്ധതിപ്രകാരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക മിനുറ്റ്സ് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കേന്ദ്രം അനുവദിച്ച തുകയ്ക്ക് പിഎംശ്രീ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള (RTE) റീ ഇംബേഴ്സ്മെന്റ് തുകയാണ് ഇതെന്നും രേഖകൾ വ്യക്തമാക്കുന്നു.

2026 മാർച്ചിൽ 99.27 കോടി രൂപയും 2026 മേയ് 20-ന് 106 കോടി രൂപയും കേന്ദ്രം അനുവദിച്ചതായി രേഖകളിൽ ഉണ്ടെങ്കിലും ഈ തുക നിലവിൽ സംസ്ഥാനത്തിന് ലഭ്യമായിട്ടില്ല. പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്ര സർക്കാർ കൃത്യമായി നൽകേണ്ട തുകയാണിത്.

പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായത്. നിലവിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നാല് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെയാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ തുടർനടപടികൾ മുന്നോട്ടുപോയിരുന്നില്ല.

മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ടാണ് നിലവിൽ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടായതെന്ന വാദത്തിൽ ഭരണപക്ഷം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ സംഘപരിവാറിന് വഴങ്ങുകയാണെന്ന് ആരോപിച്ച് സിപിഐഎം, സിപിഐ നേതാക്കൾ രംഗത്തെത്തി. പദ്ധതിയിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് അന്ന് പദ്ധതി മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഈ സാഹചര്യത്തിൽ പുതിയ രേഖകൾ പുറത്തുവന്നത് ഭരണപക്ഷത്തിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

Share this story

Share

Related Stories