സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം
സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്ക് ഒരാഴ്ച മുൻപു നിയന്ത്രണം തുടങ്ങിയെങ്കിൽ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലും നിയന്ത…

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്ക് ഒരാഴ്ച മുൻപു നിയന്ത്രണം തുടങ്ങിയെങ്കിൽ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലും നിയന്ത്രണം വ്യാപകമാക്കി. പോകേണ്ട വകുപ്പിൽനിന്നുള്ള ശുപാർശ ഇല്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെയടക്കം കയറ്റി വിടേണ്ടെന്നു നിർദേശമുണ്ടെന്ന് കന്റോൺമെന്റ് ഗേറ്റിലെ സെക്യൂരിറ്റി ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. പിണറായി സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയതിനെ അന്നത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ തിരക്കാണ്. ഇതെത്തുടർന്ന് സന്ദർശക സമയം കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ വൈകിട്ട് 3 മുതൽ 5 വരെയാക്കിയിരുന്നു. പാസ് എടുത്തോ, അകത്തുനിന്നു സെക്യൂരിറ്റി ഗേറ്റിലേക്കുള്ള ഫോൺ വിളി വഴിയോ വേണം ഈ സമയത്തും അകത്തു കടക്കേണ്ടത്. പൊതു സന്ദർശകർക്കുള്ള ഈ നിയന്ത്രണം മറയാക്കിയാണു മാധ്യമപ്രവർത്തകരെയും തടയുന്നത്.




