കെഎസ്ആർടിസി 'പ്രിയദർശിനി' പദ്ധതി: ആദ്യ ദിനം സൗജന്യയാത്ര നടത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകൾ
സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം വൻ വിജയം. ഉദ്ഘാടന ദിവസമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ…

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം വൻ വിജയം. ഉദ്ഘാടന ദിവസമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ 13,29,938 സ്ത്രീകൾ പദ്ധതിയുടെ ആദ്യ ദിനം സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്താണ് ഇന്നലെ അത് 13 ലക്ഷം കടന്നത്. അതായത്, മുൻ വാരത്തെ അപേക്ഷിച്ച് 5,95,245 സ്ത്രീകൾ അധികമായി കെഎസ്ആർടിസി ഓർഡിനറി ബസുകളെ ആശ്രയിച്ചു. 7 ലക്ഷത്തിൽ നിന്ന് ഏകദേശം 14 ലക്ഷത്തിലേക്കാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടം. പദ്ധതിക്ക് ലഭിച്ച വൻ സ്വീകാര്യതയുടെ തെളിവാണ് ആദ്യ ദിനത്തിലെ ഈ കണക്കുകൾ.




