The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേമുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർവിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേമുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർവിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തു

ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം

Kerala18 Jun 2026, 10:45 PM 9,615
ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം
ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം

ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണപക്ഷമായ 'ഇൻഡ്യ' (INDIA) സഖ്യത്തെ ഞെട്ടിച്ച് എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി അട്ടിമറി വിജയം നേടി. ക്രോസ് വോട്ടിങ്ങിലൂടെയാണ് പ്രമുഖ വ്യവസായിയായ പരിമൾ നത്വാനി കോൺഗ്രസിന്റെ പ്രണവ് ഝായെ പരാജയപ്പെടുത്തിയത്. രണ്ട് സീറ്റുകളിൽ ഒന്നിൽ ഭരണകക്ഷിയായ ജെഎംഎം (JMM) സ്ഥാനാർത്ഥി ബൈദ്യനാഥ് റാം എളുപ്പത്തിൽ വിജയിച്ചപ്പോൾ, രണ്ടാം സീറ്റിലാണ് അട്ടിമറി നടന്നത്.

81 അംഗങ്ങളുള്ള ജാർഖണ്ഡ് നിയമസഭയിൽ ഒരാൾക്ക് വിജയിക്കാൻ ചുരുങ്ങിയത് 28 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമായിരുന്നു. സഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് 24 എംഎൽഎമാരുടെ ബലം മാത്രമാണുണ്ടായിരുന്നത്. മറുഭാഗത്ത് ജെഎംഎം, കോൺഗ്രസ് എന്നിവരടങ്ങുന്ന ഇൻഡ്യ സഖ്യത്തിന് 56 എംഎൽഎമാരുടെ ശക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നിട്ടും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പരിമൾ നത്വാനിക്ക് കൃത്യം 28 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 20 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ; മൂന്ന് വോട്ടുകൾ അസാധുവായി.

ഭരണസഖ്യത്തിലെ ഘടകകക്ഷികളായ ആർജെഡി (RJD), സിപിഐഎംഎൽ (CPI-ML) എന്നിവരിൽ നിന്നാണ് വോട്ടുകൾ ചോർന്നതെന്നാണ് പ്രാഥമിക സൂചന. ഇതോടെ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് കൂടിയായ പരിമൾ നത്വാനി നാലാം തവണയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച സ്വതന്ത്ര അംഗങ്ങളിൽ ഒരാളെന്ന പദവിയും ഇതോടെ പരിമൾ നത്വാനിക്ക് സ്വന്തമായി.

Share this story

Share

Related Stories