UDF ഉപരോധം: നഗരത്തിൽ ഗതാഗത കുരുക്ക്; സെക്രട്ടറിയേറ്റ് പ്രവർത്തനം സാധാരണ ഗതിയിൽ
തിരുവനന്തപുരം : വിവിധ വിഷയങ്ങൾ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്സൃഷ്ടിക്കുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ ഉപരോധം ഓഫീസ് സമയം ആയതോടെ വലിയ ഗതാഗത കുരുക്കിനാണ് കാരണമായത്. KSRTC ബസുകളും സ്കൂൾ ബസുകളും ചെറുവാഹനങളും വഴിയിൽ കുരുങ്ങിയത് കുട്ടികളേയും വലച്ചു. സമരക്കാരു മായി എത്തിയ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇടറോഡുകളിലും വാഹനങൾ കുടുങ്ങി കിടക്കുന്നു. ആശുപത്രികളിലേക്കുള്ള വാഹനങ്ങളും കുരുക്കിൽ പെട്ടു.
എന്നാൽ UDF ഉപരോധം ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റിനെ ബാധിച്ചില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മറ്റ് എല്ലാ ഓഫീസുകളും സെക്ഷനുകളും സാധാരണ പോലെ പ്രവർത്തിക്കുന്നു. സെക്രട്ടറിയറ്റിലേക്ക് പല ആവശ്യങ്ങൾക്ക് എത്തിയവരെ UDF പ്രവർത്തകർ തടയാൻ തടയാൻ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു. പോലീസ് എത്തിയാണ് സംഘർഷം തടഞ്ഞത് സെക്രട്ടറിയറ്റിലേക്ക് വന്ന ജീവനക്കാരേയും തടയാൻ ശ്രമം ഉണ്ടായി
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ വിഷയവും പിഎസ്‌സിയുടെ പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുക , കറന്റ് ചാർജ് വർദ്ധനവ് പിൻവലിക്കുക, കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം .