ഇസ്രയേല്‍-പലസ്തീന്‍ ആകാശയുദ്ധത്തിന് പിന്നിലെ പ്രധാന കാരണം അറിയാം
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അതി രൂക്ഷമായി തന്നെ തുടരുകയാണ്. ജൂതന്‍മാര്‍ക്കും മുസ്ലിംകള്‍ക്കും ഒരു പോലെ വൈകാരികമായ ജറുസലേം നഗരത്തിലും പരിസരത്തും പലസ്തീന്‍ പ്രതിഷേധക്കാരും ഇസ്രയേല്‍ പോലീസും ഏറ്റുമുട്ടല്‍ പതിവാണെങ്കില്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്ന വലിയ സംഘര്‍ഷങ്ങളിലേക്ക് കുറച്ച് കാലമായി അറുതി ഉണ്ടായിരിന്നു. അതിനിടെ റമദാനിന്റെ തുടക്കത്തില്‍ പലസ്തീനികളുടെ ചില കൂടിച്ചേരലുകള്‍ തടയാന്‍ ഇസ്രയേല്‍ നീക്കം നടത്തിയതോടെണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഏപ്രില്‍ പകുതിയോടെ ആണ് റമദാന്‍ മാസത്തിന്റെ തുടക്കത്തിലാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. പലസ്തീന്‍ പ്രതിഷേധക്കാരും ഇസ്രയേല്‍ പോലീസും രാത്രി ഏറ്റുമുട്ടലുകള്‍ തുടര്‍ന്നിരുന്നു. ഇതിനിടെ ഡമാസ്‌കസ് ഗേറ്റിന് പുറത്ത് ഇസ്രായേല്‍ പോലീസ് തടസ്സങ്ങള്‍ സൃഷ്ടിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. മുസ്ലിങ്ങള്‍ പരമ്ബരാഗതമായി നോമ്ബിന്റെ വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരുന്ന പ്രദേശത്താണ് ഇസ്രയേല്‍ പോലീസ് തടസ്സങ്ങളുണ്ടാക്കിയത്.
ഒത്തുചേരാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ആരോപിച്ച് മെയ് ഏഴിന് റമദാനിലെ അവസാന വെള്ളിയാഴ്ച ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധം നടത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ പോലീസിന്റെ നടപടിയുണ്ടായി. റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളുമായിട്ടാണ് ഇസ്രയേല്‍ പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. കിഴക്കന്‍ ജറുസലേമിന്റെ അയല്‍പ്രദേശമായ ഷേഖ് ജറയില്‍നിന്ന് പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.