യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ്; മുഖ്യപ്രതി കീഴടങ്ങി
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് കേസിലെ മുഖ്യ പ്രതി കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജയ്‌സണ്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കോടതി നിർദേശ പ്രകാരമ…

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് കേസിലെ മുഖ്യ പ്രതി കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജയ്‌സണ്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കോടതി നിർദേശ പ്രകാരമാണിത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സി ആർ കാർഡ് എന്ന മൊബൈല്‍ ആപ്പുപയോഗിച്ചാണ് ജെയ്‌സണ്‍ വ്യാപകമായി കാർഡുകള്‍ നിർമിച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ജയ്‌സണ്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കംപ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചാണ് കാർഡുകള്‍ നിർമിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം ഫോറൻസിക് പരിശോധനയ്‌ക്കായി കൈമാറിയിരിക്കുകയാണ്. പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും.
ജയ്‌സന്റെ സഹായി രാകേഷിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്‌സനെ പൊലീസ് ചോദ്യം ചെയ്‌തു. ആപ്ലിക്കേഷൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ താനാണ് രാകേഷടക്കമുള്ളവർക്ക് നല്‍കിയതെന്ന് ജയ്‌സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായാല്‍ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം സെഷൻസ് കോടതി നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ശേഷം ജയ്‌സനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ രഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സി ആർ കാർഡ് എന്ന മൊബൈല്‍ ആപ്പുപയോഗിച്ചാണ് ജെയ്‌സണ്‍ വ്യാപകമായി കാർഡുകള്‍ നിർമിച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ജയ്‌സണ്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കംപ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചാണ് കാർഡുകള്‍ നിർമിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം ഫോറൻസിക് പരിശോധനയ്‌ക്കായി കൈമാറിയിരിക്കുകയാണ്. പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും.
ജയ്‌സന്റെ സഹായി രാകേഷിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്‌സനെ പൊലീസ് ചോദ്യം ചെയ്‌തു. ആപ്ലിക്കേഷൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ താനാണ് രാകേഷടക്കമുള്ളവർക്ക് നല്‍കിയതെന്ന് ജയ്‌സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായാല്‍ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം സെഷൻസ് കോടതി നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ശേഷം ജയ്‌സനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ രഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.




