The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഇഴപിരിയാതെ ചേരും എഴുത്തും തൊഴിലും

പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. “എഴുത്തും തൊഴിലും ഇഴചേരുമ്പോൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ…

Kerala09 Jan 2025, 10:20 PM 44,291
ഇഴപിരിയാതെ ചേരും എഴുത്തും തൊഴിലും

പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. “എഴുത്തും തൊഴിലും ഇഴചേരുമ്പോൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ പ്രതാപൻ, സുഭാഷ് ഒട്ടുംപുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പങ്കെടുത്തു.


എഴുത്ത് തൊഴിലിനെ ബാധിക്കുന്നില്ലെങ്കിലും എഴുത്തുപയോഗിച്ച് ജീവിതം തെളിച്ചമുള്ളതാക്കിയെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. ചെങ്കൽചൂള എന്ന പേര് പരിഹാസത്തോടെ പറഞ്ഞവരെകൊണ്ട് അഭിമാനത്തോടെ പറയിപ്പിക്കാനാണ് എഴുത്ത് തുടങ്ങിയതെന്ന് ധനുജ കുമാരി പറഞ്ഞു. ചെങ്കൽചൂളയിലെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിന് അലപ്പറ സ്കൂൾ എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. അച്ചടക്കമില്ലാത്ത കുട്ടികൾ എന്ന അർത്ഥത്തിൽ പരിഹസിക്കപ്പെട്ടിരുന്നു. അവിടെ താമസിച്ചിരുന്നവർക്ക് ജാതീയതകൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ എഴുത്ത് കൊണ്ട് മാറ്റം കൊണ്ടുവരാനായി. തന്റെ പുസ്തകം ഇറങ്ങിയതോടെ ധാരാളം പേർ ചെങ്കൽചൂള കാണാൻ വരുന്നതിന്റെ സന്തോഷവും ധനുജ കുമാരി പ്രകടിപ്പിച്ചു.


ബാറിലെ ജീവിതങ്ങളെ പറ്റി എഴുതി പ്രശസ്തി നേടിയ പ്രതാപൻ വിലാസമില്ലാത്ത മനുഷ്യരുടെ ഇടത്താവളമാണ് ബാറുകളെന്നാണ് വിശേഷിപ്പിച്ചത്. തന്റെ നോവലിലെ തോട്ടിപ്പണി ചെയ്യുന്ന കഥാപാത്രം ഉച്ചയ്ക്ക് പണി കഴിഞ്ഞ് അത്തർ പൂശി ബാറിൽ വന്ന് പ്രമുഖരോടൊപ്പം മദ്യപിക്കുന്നത് ഉയർച്ചതാഴ്ചകളോ ജാതിമതഭേദമോ ഇല്ലാത്ത ലോകമാണ് ബാറെന്ന് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.


തന്റെ മകൾക്ക് കഥകേൾക്കാനുള്ള ആഗ്രഹമാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ എഴുതാൻ കാരണമായതെന്ന് സുഭാഷ് ഒട്ടുംപുറം പറഞ്ഞു. തനിക്ക് നാടിനോടുള്ള സ്നേഹം കൊണ്ടാകാം തന്റെ ആദ്യകാല രചനകളിൽ തദ്ദേശീയത കൂടുതലായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മനുഷ്യമനസ്സിന്റെ അഗാധതയെ തൊടുന്ന കഥകളോടാണ് താത്പര്യമെന്ന് ഇളവൂർ ശശിയും എല്ലാവർക്കും എഴുതാൻ കഴിയുന്നതിൽനിന്നും വ്യത്യസ്തമായി എഴുതാനാണ് ശ്രമിക്കേണ്ടതെന്ന് റാസിയും അഭിപ്രായപ്പെട്ടു.


Share this story

Share

Related Stories