"കെ റെയിലിനെ തകർക്കാൻ വി ഡി സതീശന് 150 കോടി ലഭിച്ചു; കെ സി വേണുഗോപാലുമായി ഗൂഢാലോചന നടത്തി': പി വി അൻവർ
സിൽവർലൈൻ പദ്ധതിയെ തകർക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടി ലഭിച്ചെന്ന് പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് പദ്ധതിയെ എതിർത്തത്. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലാചന നടത്തിയെന…

സിൽവർലൈൻ പദ്ധതിയെ തകർക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടി ലഭിച്ചെന്ന് പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് പദ്ധതിയെ എതിർത്തത്. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലാചന നടത്തിയെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.
ശീതീകരിച്ച മത്സ്യ ലോറികളിലും ആംബുലൻസുകളിലും പണമെത്തിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. മുഖ്യമന്ത്രി സ്ഥാനമാണ് വിഡി സതീശന് ഓഫറെന്നും അദ്ദേഹം പറഞ്ഞു.
മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്‌തത്. പ്രതിപക്ഷ നേതാവിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും അൻവർ പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷനേതാവ് പ്രചരണം നടത്തിയതെന്നും അൻവർ പറഞ്ഞു.
ശീതീകരിച്ച മത്സ്യ ലോറികളിലും ആംബുലൻസുകളിലും പണമെത്തിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. മുഖ്യമന്ത്രി സ്ഥാനമാണ് വിഡി സതീശന് ഓഫറെന്നും അദ്ദേഹം പറഞ്ഞു.
മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്‌തത്. പ്രതിപക്ഷ നേതാവിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും അൻവർ പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷനേതാവ് പ്രചരണം നടത്തിയതെന്നും അൻവർ പറഞ്ഞു.




