'ദ ഹിന്ദു'വിൽ വന്നത് പറയാത്ത കാര്യം: മുഖ്യമന്ത്രി
ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുവിൽ വന്നത് താൻ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവർക്ക് പറ്റിയ വ…

ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുവിൽ വന്നത് താൻ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവർക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി തന്റെ ഭാഗത്തുനിന്ന് പരാമർശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ വർഗീയ ശക്തികൾ, വർഗീയത എന്നിവയിൽ വിയോജിക്കാറുണ്ട്. അവയെ തുറന്നെതിർക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിർക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർത്ഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വർഗീയതയുണ്ട്, അതിനെ എതിർക്കുന്നതിന്റെ അർത്ഥം ന്യൂനപക്ഷ വിഭാഗങ്ങളെ എതിർക്കുന്നുവെന്നല്ല, അങ്ങനെ കാണാൻ കഴിയില്ല.
ഭൂരിപഷവിഭാഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ വർഗീയതയിൽ അകപ്പെട്ടവരല്ല. വർഗീയതയ്ക്ക് അടിപ്പെട്ടവർ ചെറുഭൂരിപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ വർഗീയ ശക്തികൾ, വർഗീയത എന്നിവയിൽ വിയോജിക്കാറുണ്ട്. അവയെ തുറന്നെതിർക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിർക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർത്ഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വർഗീയതയുണ്ട്, അതിനെ എതിർക്കുന്നതിന്റെ അർത്ഥം ന്യൂനപക്ഷ വിഭാഗങ്ങളെ എതിർക്കുന്നുവെന്നല്ല, അങ്ങനെ കാണാൻ കഴിയില്ല.
ഭൂരിപഷവിഭാഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ വർഗീയതയിൽ അകപ്പെട്ടവരല്ല. വർഗീയതയ്ക്ക് അടിപ്പെട്ടവർ ചെറുഭൂരിപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.




