The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

സംസ്ഥാനത്ത് നടക്കുന്നത് മുമ്പെങ്ങുമില്ലാത്ത വികസന പ്രവർത്തനങ്ങൾ: മന്ത്രി

സംസ്ഥാനത്ത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . പരശുവയ്ക്കല്‍-ആലംപാറ- മലഞ്ചുറ്റ്…

Kerala07 Feb 2024, 5:55 PM 32,578
സംസ്ഥാനത്ത് നടക്കുന്നത് മുമ്പെങ്ങുമില്ലാത്ത വികസന പ്രവർത്തനങ്ങൾ: മന്ത്രി

സംസ്ഥാനത്ത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . പരശുവയ്ക്കല്‍-ആലംപാറ- മലഞ്ചുറ്റ് – കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ ഉദ്ഘാടനവും അമരവിള -കാരക്കോണം റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടൻ പൂർത്തിയാകും. അസാധ്യമെന്ന് കരുതി മുൻ സർക്കാരുകൾ ഉപേക്ഷിച്ച ദേശീയപാത വികസനവും അടുത്ത വർഷം യാഥാർത്ഥ്യമാകും . 5600 കോടി രൂപയാണ് ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. പാറശ്ശാല മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പുകൾ സവിശേഷ ശ്രദ്ധ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പാറശാല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എട്ട് കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് 7.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിംഗ് റോഡ് നവീകരിച്ചത്. പാറശാല ഗ്രാമപഞ്ചായത്തിലെ പവതിയാന്‍വിളയില്‍ നിന്നും ആലംപാറ വഴി തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.


കരമന കളിയിക്കാവിള ദേശീയപാതയിലെ പരശുവയ്ക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തമിഴ്‌നാട് അതിർത്തി പ്രദേശമായ മണിവിള ആലമ്പാറ എന്നീ സ്ഥലങ്ങളിലൂടെ പവതിയാൻ വിളയിൽ അവസാനിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ വീതി 5.5 മീറ്റർ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തി ആവശ്യമായ സ്ഥലങ്ങളിൽ ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ച് ഉപരിതലം ആധുനിക രീതിയിൽ ബി. എം & ബി.സി പ്രവൃത്തി ചെയ്‌തു നവീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ പാറശ്ശാല ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള മലഞ്ചുറ്റു റോഡ് 1.8 കിലോമീറ്റർ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.


കിഫ്‌ബി ധനസഹായത്തോടെ അമരവിള കാരക്കോണം റോഡിന്റെ ഏഴ് കിലോമീറ്റർ ദൂരവും നവീകരിക്കും. നിർദ്ദിഷ്‌ട കരമന കളിയിക്കാവിള റോഡിൽ അമരവിള താന്നിമുട്ടിൽ നിന്നും ആരംഭിച്ച് നിർദ്ദിഷ്ട‌ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന കാരക്കോണം വരെയുള്ള റോഡിൻ്റെ വികസനമാണ് നടപ്പിലാക്കുന്നത്. 38.45 കോടി രൂപയാണ് ഇതിന് ചെലവാകുന്നത്. 12മീറ്റർ വീതിയിൽ റോഡ്, അടിപ്പാതകൾ, ബസ് ബേകൾ, ബസ്‌ വെയിറ്റിംഗ് ഷെഡുകൾ ഉൾപ്പെടെയാണ് നിർമാണം . ചിറക്കോണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്‌ജുസ്മിത, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി താണുപിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ , ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


Share this story

Share

Related Stories